കൊല്ലം: നാടിനെയും നാട്ടുകാരെയും കുറിച്ച് സ്വപ്നം ഇല്ലാതെ പോകുന്ന ജനപ്രതിനിധികള്‍ കുറഞ്ഞുവരുന്നതാണ് കേരളത്തിന്റെ ദുരന്തപൂര്‍ണമായ പരിതസ്ഥിക്ക് കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.
കോകില സ്മാരക ജനസേവാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തേവള്ളി രാമവര്‍മക്ലബ് ഹാളില്‍ നടന്ന കോകില-എസ്.സുനില്‍കുമാര്‍ അനുസ്മരണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളായ ശേഷം താനും തന്റെ ആശ്രിതരും എന്ന ശൈലിയാണ് പലര്‍ക്കും. ഇത്തരത്തില്‍ ഒതുങ്ങിപോകുന്നത് നാടിന്റെ മുന്നേറ്റത്തിന് ഗുണകരമല്ല. ജനജീവിതത്തിന്റെ ഓരോ സ്പന്ദനവും അടുത്തറിഞ്ഞ പൊതുപ്രവര്‍ത്തകയായിരുന്നു കോകില. ഒമ്പതുമാസം കൊണ്ട് താന്‍ പ്രതിനിധീകരിച്ച ഡിവിഷനിലെ ജനങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാനുള്ള പ്രവര്‍ത്തനം നടത്തിയ കോകില സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്.
ജീവിതം കരുപിടിപ്പിക്കാനുള്ള ചിന്തകളാണ് പൊതുവെ യൗവനങ്ങളില്‍ കാണുന്നത്. എന്നാല്‍ ആ പ്രായത്തില്‍ കോകില തന്റെ ചുറ്റുപാടുമുള്ളവരുമായി, അവരുടെ കഷ്ടപാടുകളുമായി അഭിരമിക്കുകയും അതിന് പരിഹാരം തേടുകയുമായിരുന്നു. വികസനം സന്തുലിതമാകണം. തന്നെ ജയിപ്പിച്ച് വിട്ടവര്‍ക്കൊപ്പം വോട്ട് ചെയ്യാത്തവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം. നമ്മുടെ സംസ്ഥാനം എല്ലാരംഗത്തും പിന്നോട്ടടിക്കപ്പെടുകയാണ്. ആരോഗ്യരംഗത്ത് പരാജയം. റോഡുകള്‍ പൊട്ടിപൊളിഞ്ഞു. എന്തിനും ഏതിലും രാഷ്ട്രീയം കലര്‍ത്തുന്ന വര്‍ത്തമാനകാല സമീപനം നാടിന്റെ പുരോഗതിക്ക് തടസമാണ്.
ആളുകളെ തള്ളിയകറ്റുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. അതില്‍ വിജയം കൈവരിച്ചയാളാണ് കോകിലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസേവാകേന്ദ്രം പ്രസിഡന്റ് എം.ആര്.രാജീവ് അധ്യക്ഷനായിരുന്നു. കോകിലയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ സ്മരണിക മഹാനഗര്‍ സഹസംഘചാലക് ഡോ.ജി.മോഹന്‍ പ്രകാശനം ചെയ്തു. ഫാ.ജോസഫ്ജോണ്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ഉഷാ രാജന്‍നായര്‍, എസ്.ഗോപകുമാര്‍, ബി.ഷൈലജ എന്നിവര്‍ സംസാരിച്ചു.
പുതുതലമുറയ്ക്ക് മാതൃകകള്‍ ഉണ്ടാകണം: ആര്.സഞ്ജയന്
കൊല്ലം: വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതം ശിഥിലമാക്കുന്നവിധത്തില് സ്വാര്‍ത്ഥത വളര്‍ന്നിരിക്കുകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച രാഷ്ട്രീയസ്വയംസേവകസംഘം പ്രാന്തീയകാര്യകാരി സദസ്യന്‍ ആര്.സഞ്ജയന്. തിന്മകള് ആഘോഷിക്കപ്പെടുന്ന കാളഘട്ടമാണിത്. അക്രമവും വിരോധവും ആദ്യമുണ്ടാകുന്നത് മനുഷ്യമനസുകളിലാണ്. ഇത് പിന്നീട് നാടാകെ വ്യാപിക്കുന്നു. മനസ്ഥിതി തെറ്റായി രൂപപ്പെടുത്താന്‍ ചുക്കാന്‍ പിടിക്കുന്നത് ഇത്തരം ചാനല്‍ചര്‍ച്ചകളാണ്. ധര്‍മത്തെ രക്ഷിച്ചാല്‍ അത് നമ്മെയും രക്ഷിക്കുമെന്ന ആപ്തവാക്യമാണ് മുറുകെപിടിക്കേണ്ടത്. പുതിയ തലമുറയ്ക്ക് നല്ല മാതൃകകള്‍ ഉണ്ടാകുന്നില്ല. ചാനല്‍ചര്‍ച്ചകള്‍ സങ്കുചിതവും നീചവുമായ മനസ്ഥിതിയെ വളര്‍ത്തുന്നതാണ്. എല്ലാം തീരുമാനിക്കാനുള്ള അധികാരം ചാനല്‍ അവതാരകര്‍ക്ക് ആരാണ് നല്‍കിയത്. ഇത്തരം ചര്‍ച്ചകളും ഹാസ്യപരിപാടികളും ജനങ്ങളെ കഴുതകളാക്കുന്നു. ചര്‍ച്ചാവേളയില്‍ ടെലിവിഷന്‍ തന്നെ ഓഫ് ചെയ്തിട്ടുകൊണ്ട് ജനം പ്രതികരിക്കേണ്ടത്. പരോപകാരതല്‍പ്പരത ഉള്ളവര്‍ക്ക് പൊതുമണ്ഡലത്തില്‍ സംതൃപ്തമായി മുന്നേറാനാകുമെന്നതിന് തെളിവാണ് കോകിലയുടെ ജീവിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: