ന്യൂയോർക്ക്: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉഭയകക്ഷി ചർച്ചകൾക്കായി തിങ്കളാഴ്ച അമേരിക്കയിലെത്തി. സുഷമയെ പ്രതിനിധീകരിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ട്. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ചർച്ചയിൽ അമേരിക്കൻ, ജാപ്പനീസ് പ്രതിനിധികളുമായിട്ടാണ് സുഷമ പ്രധാനമായും ചർച്ചകൾ നടത്തുന്നത്.
ഇരുപതോളം ഉഭയകക്ഷി ചർച്ചകളാണ് വരും ദിവസങ്ങളിൽ സുഷമ നടത്താൻ പോകുന്നത്. ഇതിനു പുറമെ യുഎന്നിന്റെ എഴുപത്തിരണ്ടാമത്തെ ജെനറൽ അസംബ്ലിയിൽ സുഷമ ഇന്ത്യയെ പ്രതിനിധീകരിക്കും. ഭീകരവാദം, അഭയാർത്ഥി പ്രവാഹം, ജെഇഎം തലവ് മസൂദ് അസർ, കാലാവസ്ഥ വ്യതിയാനം എന്നിവയെക്കുറിച്ചും അവർ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭീകരവാദത്തിനെതിരെ ചേരുന്ന ചർച്ചയിലും സുഷമ പങ്കെടുക്കും. ഉത്തരകൊറിയുടെ ആണവ പരീക്ഷണങ്ങളെക്കുറിച്ചും ലോകത്ത് അവർ ഉയർത്തുന്ന പ്രശ്നങ്ങളെക്കുറിച്ചും ചർച്ചകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. അടുത്തിടെ ഉത്തരകൊറിയ ജപ്പാനു മുകളിലൂടെ ദീർഘദൂര മിസൈൽ പറത്തിയിരുന്നു.
ടുണീഷ്യ, ഭൂട്ടാൻ, ഡെച്ച്, ലാത്വിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: