വിഴിഞ്ഞം : ശക്തമായ മഴ കാരണം തീരദേശമേഖല മുഴുവന്‍ വെള്ളത്തിലായി. വിഴിഞ്ഞം, കോട്ടപ്പുറം, അടിമലത്തുറ തുടങ്ങി താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. ഇതോടെ ഈ പ്രദേശത്ത് താമസിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങളും ദുരിതത്തിലായി. വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. മാലിന്യം കുമിഞ്ഞുകൂടിയത് മൂലം നിറഞ്ഞു കിടന്ന ഗംഗയാര്‍ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. അത്കൊണ്ട് തന്നെ പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുകയാണ്. ഓരോ തവണ മഴക്കാലം ആകുമ്പോഴും നിരവധി പ്രഖ്യാപനങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ഒന്നും ഫലം കാണാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോവളം തീരത്തും നടപ്പാത വരെ വെള്ളം കേറിയിട്ടുണ്ട്. തീരദേശ മേഖലയിലെ നിവാസികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാച്ചല്ലൂരില്‍ ഒരു വീട്ടില്‍ മരം വീണിരുന്നു. പക്ഷെ അപകടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ മഴ ഉണ്ടാകാന്‍ സാധ്യത കല്പ്പിക്കുമ്പോഴും ബന്ധപ്പെട്ടവര്‍ തുടരുന്ന അനാസ്ഥയില്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: