പോത്തന്‍കോട്: അന്വേഷണം കൂടാതെ അധികാരികള്‍ ലൈഫ് ഭവനപദ്ധതിയില്‍ നിന്ന് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി ലിസ്റ്റ് തയ്യാറാക്കിയെന്നാരോപിച്ച് ഇരുപതോളം കുടുംബങ്ങള്‍ പഞ്ചായത്തോഫീസ് ഉപരോധിച്ചു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ഓഫീസാണ് പ്രദേശവാസികള്‍ ഉപരോധിച്ചത്.
പുലിവീട് വാര്‍ഡില്‍ കീഴ്തോന്നയ്ക്കല് വില്ലേജാഫീസിനു സമീപം ആറേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്ണും വീടും പദ്ധതിപ്രകാരം രണ്ടരഏക്കറോളം സ്ഥലം മൂന്നുസെന്റ് വച്ച് ഏഴുപതോളം ഭൂരഹിതരായവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. അതില്‍ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ സ്ഥലമേറ്റെടുത്തു താമസം തുടങ്ങി. പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ സഹായത്തില്‍ വീടുകള്‍ ലഭിച്ചു. എന്നാല്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ടാര്പ്പോളിന് മറച്ച് ചെറിയ കുടിലുണ്ടാക്കി കുട്ടികള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയുകയാണ്.
പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തയ്യാറാക്കി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലൈഫ് ലിസ്റ്റില്‍ ഒന്നാംഅപ്പീല്‍ പ്രകാരം പഞ്ചായത്തില്‍ അപേക്ഷകള്‍ നേരിട്ടു കൊടുത്തിട്ടുള്ളവരെ ഉള്‍പ്പെടുത്തിയില്ല. മൂന്നുസെന്റ് വസ്തു സര്‍ക്കാരില്‍ നിന്ന് മണ്ണും വീടും പദ്ധതിയില്‍ ലഭ്യമായവരെപ്പോലും ലിസ്റ്റില്‍ നിന്നൊഴിവാക്കിയ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് ഡയറക്ടര്‍ക്കും പരാതി നല്‍കിയതായി പഞ്ചായത്തംഗം എം. ബാലമുരളി പറഞ്ഞു. രണ്ടാംഅപ്പീല്‍ കളക്ടറേറ്റില്‍ നല്‍കേണ്ട അവസാനതീയതി ശനിയാഴ്ച്ച എന്നിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പഞ്ചായത്തംഗം ആരോപിച്ചു.
രണ്ടാംഅപ്പീല്‍ കളക്ടറേറ്റിലാണ് സമര്‍പ്പിക്കേണ്ടതെങ്കിലും വെള്ളി, ശനി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്തധികൃതര്‍ നേരിട്ട് ഇരുന്നൂറോളം അപേക്ഷകള്‍ സ്വീകരിച്ച് കളക്ടറേറ്റില്‍ എത്തിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: