ഒക്ടോബര്‍ മാസം അടുക്കുന്നു. പണ്ട് സ്കൂളുകളില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം നടത്തുമായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പ്രഖ്യാപിച്ച് നടപ്പാക്കാന്‍ തുടരുന്ന ശ്രമങ്ങളില്‍ നടന് മോഹന്‍ലാലിനെ പങ്കാളിയാക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടു. മോഹന്‍ലാല്‍ മിഷനില്‍ പങ്കാളിയാകുന്നതുകൊണ്ടു മാത്രമല്ല, നാമെല്ലാം അതിന്റെ ഭാഗമാകേണ്ടതുണ്ട്. അധികൃതരുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട ചില കാര്യങ്ങള്‍
കൂടിക്കിടക്കുന്ന മാലിന്യം എടുത്തുമാറ്റുന്നതു മാത്രമല്ല ശുചിത്വം. മാലിന്യം കൂടിക്കിടക്കാതിരിക്കാന്‍ നടപടിയെടുക്കുകയാണ് ആവശ്യം.
ശുചിത്വം വ്യക്തിക്കുണ്ടായാലേ സമൂഹത്തിനുണ്ടാകൂ എന്നത് വാസ്തവമാണ്. എന്നാല്‍, ഇതിനിടയ്ക്കുള്ള സ്ഥാപനങ്ങളുടെ കാര്യം ആരും പരിഗണിക്കുന്നില്ല. സ്ഥാപനങ്ങളിലെ ശുചിത്വം ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഓഫീസുകളുടെ ശുചിത്വം നോക്കണം. എത്ര ഓഫീസുകള്‍, സര്‍ക്കാര്‍ ഓഫീസുകളായാലും സ്വകാര്യ ഓഫീസുകളായാലും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കുന്നുണ്ട് എന്നു പരിശോധിക്കണം.
പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ കാര്യം നോക്കുക. കെഎസ്ആര്‍ടിസി ബസുകള്‍ എത്രമാത്രം ശുചിത്വമുള്ളതാണ്? കോര്‍പ്പറേഷന്റെ നഷ്ടക്കണക്കു പറഞ്ഞ് തടിതപ്പരുത്. സ്വകാര്യ ബസുകളുടെയും ട്രെയിനുകളുടെയും കാര്യവും അതേപോലെ. സീറ്റുകളും ജനല്‍ വാതിലുകളും എന്നല്ല, എവിടവും വൃത്തിഹീനം. പകര്‍ച്ച വ്യാധികള്‍ക്ക് പരിഹാരം കാണാന്‍ പണമൊഴുക്കിക്കളയുന്നവര് രോഗം പകരാതിരിക്കാന്‍ ഇത്തരം പൊതുസൗകര്യങ്ങള്‍ ശുചിയാക്കിവയ്ക്കാന്‍ ആ പണത്തിന്റെ പകുതി മതിയാകുമെന്ന് എന്നു മനസിലാക്കും.
എസ്. നകുലന്,
തൃപ്പൂണിത്തുറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: