സഖാവ് കടകംപള്ളി സുരേന്ദ്രന് ഗുരുവായൂരമ്പലത്തില്‍, ഗുരുവായൂരപ്പനെ തൊഴുതതും വഴിപാട് കഴിച്ചതും വലിയ വിവാദമായിരിക്കയാണല്ലോ. കടകംപള്ളിയോട് വിശദീകരണം തേടുമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി വാളെടുക്കുകയും ചെയ്തു.
പാവം കടകംപള്ളി- വീണത് വിദ്യയാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ദേവസ്വം മന്ത്രിയെന്ന നിലയിലാണ് പോയത്. ഭാര്യയും മക്കളും ആവശ്യപ്പെട്ടതുകൊണ്ടാണ് പുഷ്പാഞ്ജലിയും മറ്റും കഴിച്ചത് എന്നെല്ലാം പറഞ്ഞ് ഉരുണ്ടുകളിക്കുന്നു. പക്ഷേ, പറ നിറച്ചതും, ഉണ്ണിക്കണ്ണനെയെടുത്ത് താലോലിച്ചതുമെല്ലാം ബാക്കിനില്ക്കുന്നു എന്നത് നമുക്കങ്ങു മറക്കാം. നാളെ കടകംപള്ളിയുടെ മക്കള്‍ അദ്ദേഹത്തോട് കഞ്ചാവ് വേണമെന്നാവശ്യപ്പെട്ടാല്‍ അതും അദ്ദേഹം വാങ്ങിച്ചുകൊടുക്കുമെന്നും പ്രതീക്ഷിക്കാം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നുപറഞ്ഞ നേതാവിന്റെ അനുയായിയാണല്ലോ.
മന്ത്രി കടകം പള്ളിയുടെ ക്ഷേത്രദര്ശനസമയത്തെ ശരീരഭാഷ കണ്ടാലറിയാം അദ്ദേഹം ഹൃദയം നിറഞ്ഞാണ് കണ്ണനെ തൊഴുതെന്നും, ഒരു ദിവസത്തോളം നീണ്ടുനിന്ന പരിപാടികളില്‍ നിറസാന്നിധ്യമായതെന്നും. എന്നിട്ടും ഈ മനംപിരട്ടുന്ന ഉരുണ്ടുകളികള്‍ കാണുമ്പോള്‍ സത്യത്തില്‍ സഹതാപമാണ് തോന്നുന്നത്. നട്ടെല്ല് പാര്‍ട്ടിക്ക് പണയം വച്ചവന്റെ നിസ്സഹായതയില്‍ പരിതപിക്കാം.
രാമചന്ദ്രന് പാണ്ടിക്കാട്.
മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: