ആലപ്പുഴ: കാരുണ്യ ബനവലന്റ് പദ്ധതിയില്‍ 1,51,66,900 രൂപയുടെ ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്തതായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. 114 അപേക്ഷകളാണ് അംഗീകരിച്ചത്. ഇതില്‍ 63 പേര് ക്യാന്‍സര്‍ രോഗികളും 30 ഹൃദ് രോഗികളും 17 വൃക്കരോഗികളും നാല് പേര് ന്യൂറോ സംബന്ധമായ അസുഖമുള്ളവരുമാണ്. ജില്ലാതല കാരുണ്യ ബനവലന്റ് കമ്മിറ്റിയാണ് ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകള്‍ അംഗീകരിച്ചത്. ഈ വര്‍ഷം ഇതിനകം 2,117 അപേക്ഷയി•േല്‍ 28,74,30,616 രൂപയുടെ ചികിത്സാ സഹായമാണ് ജില്ലാതല കാരുണ്യ ബനാവലന്റ് ഫണ്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്.വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കുറവുള്ള ക്യാന്‍സര്‍, ഹൃദയ, കരള്‍, ന്യൂറോ സംബന്ധമായ രോഗമുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും വൃക്ക രോഗികള്‍ക്ക് മൂന്നു ലക്ഷം രൂപ വരെയും സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് ധനസഹായം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: