കടുത്തുരുത്തി: പെട്ടിമട വീണ് കൃഷിക്ക് ഒരുക്കിയിരുന്ന നിലം നശിച്ചു. മാന്നാര്‍ തെക്കുംപുറം പാടശ്ശേഖരത്തിലെ പെട്ടിമടയാണ് കനത്ത മഴയെ തുടര്‍ന്ന്് തള്ളിയത്. ഞായറാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കൃഷിക്കായി ഒരുക്കിയിരുന്ന 200 ഏക്കര്‍ പാടശ്ശേഖരം വെള്ളം കയറിയതിനെ തുടര്‍ന്ന് നശിക്കുകയായിരുന്നു. നൂറിലധികം കൃഷിക്കാരാണ് കടം വാങ്ങിയും പണയം വെച്ചും കൃഷിയിറക്കുവാന്‍ തയ്യാറായിരുന്നത്. ശനിയാഴ്ച്ച വിത ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ കൃഷിക്കാരും പാടശ്ശേഖര സമിതിയും ചേരന്‍ന്ന് നടത്തിയിരുന്നു. തിങ്കളാഴ്ച്ച മുതല്‍ വിത്ത് വിതരണം നടത്താനിരുന്നപ്പോഴാണ് ഈ സംഭവം. മടവീണതോടെ പ്രദേശത്തെ വീടുകളിലും വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: