കുമളി/കട്ടപ്പന: ശക്തമായ മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126.1 അടിയിലെത്തി. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരമാണിത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടുതലായതിനാല്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ 3855 ക്യൂബിക് ഘനയടി വെള്ളമാണ് അണക്കെട്ടില്‍ ഇപ്പോള്‍ സംഭരിച്ചിരിക്കുന്നത്. സെക്കന്റില്‍ 3655 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുമ്പോള്‍ കേവലം 218 ഘനയടി മാത്രമാണ് തമിഴ്നാട് ഒഴുക്കി കൊണ്ട് പോകുന്നത്.
കഴിഞ്ഞ ദിവസം 6.502 സെന്റീ മീറ്റര്‍ മഴ മുല്ലപ്പെരിയാറ്റിലും 4.02 സെന്റീ മീറ്റര്‍ മഴ തേക്കടിയിലും രേഖപ്പെടുത്തി. ഏതാനും വര്‍ഷങ്ങള്‍ കൂടിയാണ് ഇത്രയും ഉയര്‍ന്ന അളവിലേക്ക് അണക്കെട്ടിലെ ജലനിരപ്പ് ഈ സമയത്ത് ഉയരുന്നത്.
ഏറെ പഴക്കം ചെന്ന അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സുരക്ഷാ വിഭാഗം പരിശോധന നടത്തി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സംഭരണിയുടെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ ലഭിച്ചതിനാല്‍ വളരെ വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നത്. പെരിയാര്‍ തീരദേശവാസികള്‍ക്കുള്ള മുന്നറിയിപ്പ്, സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.
മുല്ലപ്പെരിയാറില്‍ അണക്കെട്ടിന് താഴെ വള്ളക്കടവ് മുതല്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തു വരെയുള്ള ഭാഗങ്ങളില്‍ പെരിയാറിന്റെ തീരത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് വവ
സിക്കുന്നത്. പെരിയാറ്റിലെ ജലനിരപ്പുയര്‍ന്നതോടെ തീരദേശവാസികള്‍ ആശങ്കയിലാണ്. ഇത്തരം സാഹചര്യത്തില്‍ കണ്ട്രോള് റൂമുകള്‍ വിവിധയിടങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. പോലീസ് അഗ്നിശമന സേന റവന്യൂ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ദുരന്ത നിവാരണ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കേണ്ടതാണ്.
ചില സ്ഥലങ്ങളില്‍ പെരിയാര്‍ തീരത്ത് അധിവസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. അടിയന്തിര ഘട്ടങ്ങളില്‍ മാറ്റിപാര്‍പ്പിക്കേണ്ട ദുരന്ത നിവാരണ ക്യാമ്പുകളും സജ്ജമാക്കിയിട്ടില്ല. ജില്ലാ ഭരണകൂടം മുന്‍കൈ എടുത്തു നടത്തേണ്ട ദുരന്ത നിവാരണ പ്രവര്‍ത്തങ്ങള്‍ മിക്ക പഞ്ചായത്തുകളിലും നടപ്പിലാക്കിയിട്ടില്ല. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ഇത് മാറ്റുന്നതിന് മണ്ണുമാന്തിയന്ത്രങ്ങള്‍, മരങ്ങള്‍ ഒടിഞ്ഞു വീണാല്‍ വെട്ടിമാറ്റുന്നതിനുള്ള സംവിധാങ്ങള്‍ എന്നിവയും മിക്കയിടത്തും സജ്ജീകരിച്ചിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: