പീരുമേട്: കൊല്ലം-തേനി ദേശീയപാതയില്‍ വെള്ളം കയറുന്നത് യാത്രക്കാര്‍ക്ക് പരിഹാരമാകുന്നു.
വണ്ടിപ്പെരിയാര്‍ ഭാഗത്താണ് മഴ പെയ്താലുടന്‍ വെള്ളം കയറി ഗതാഗത തടസം ഉണ്ടാകുന്നത്. ഇവിടെ ചുരക്കുളം മുതല്‍ നെല്ലിമല കവല വരെയാണ് പ്രധാനമായും വെള്ള കയറുന്നത്. ഈ പാതയ്ക്ക് സമാന്തരമായി ഒഴുകുന്ന പെരിയാര്‍ തോട് കരകവിഞ്ഞ് ഒഴുകുന്നതിനാലാണ് ഇത്തരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത്. പെരിയാര്‍ തോടിന്റെ ഒരുവശം തോട്ടിലേക്ക് ഇറക്കി നിരവിധി വീടുകള്‍ നിര്‍മ്മിക്കുു
കയും മറുഭാഗം തോട്ടം ഉടമയും കൈയേറികയും ചെയ്തതോടെയാണ് വെള്ളം കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്.
തോടിന്റെ വീതി പലഭാഗങ്ങളിലും മൂന്ന് മീറ്ററില്‍ താഴെയായി. മുമ്പ് ആറ് മീറ്ററില്‍ അധികമുണ്ടായിരുന്നതാണിത്. റോഡില്‍ വെള്ളം കയറിയതോടുകൂടി അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍ക്കും സ്വദേശ വിദേശ ടൂറിസ്റ്റുകള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് പതിവാണ്. ചില സമയങ്ങളില്‍ ഇത് വഴി വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെടാറുണ്ട്. മൂന്ന് ദിവസം വരെ തുടര്‍ച്ചയായി ഗതാഗതം തടസപ്പെട്ട സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് 2003ല്‍ ഇവിടെ അനധികൃതമായി കയ്യേറി താമസിച്ച 68 വീട്ടുകാര്‍ക്ക് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മൂന്ന് സെന്റ് വസ്തുവീതം നല്‍കിയതുമാണ്. ഇതില്‍ ഭൂരിഭാഗം പേര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ഫണ്ടും അനുവദിച്ചതാണ്. എന്നാല്‍ അനുവദിച്ച ആനൂകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടും പലരും ഇവിടെ നിന്നും ഒഴിഞ്ഞ് പോകുന്നതിന് തയ്യാറ
ായില്ല. ഇവരില്‍ ചിലര്‍ വീട് വില്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ ഇവിടെ കുടിയൊഴിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടി ഇതിനെ എതിര്‍ക്കുകയും ഇവര്‍ക്കായി സംരക്ഷണ സമിതി ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ചുരക്കുളം കവലമുതല്‍ നെല്ലിമലക്കവല വരെയുള്ള ഭാഗങ്ങളിലുള്ളവര്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കരുതെന്ന കളക്ടര്‍ ഉത്തരവ് ഉണ്ടായി. എന്നാല്‍ ഈ ഭാഗങ്ങളില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി പ്രസ്ഥാനങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
മാലിന്യങ്ങള്‍ തള്ളുന്നതും തോട്ടിലേക്കാണ്. ആരോഗ്യവകുപ്പും പഞ്ചായത്തും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല. ഇവിടുത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് ഗതാഗത തടസം ഒഴിവാക്കുന്നതതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: