കൊച്ചി: കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലില്‍ പി.വി സിന്ധുവും നൊസോമി ഒകുഹാരയും തമ്മിലുള്ള മത്സരം കടുത്തതും മികച്ചതുമായിരുന്നുവെന്ന് സിന്ധുവിന്റെ പരിശീലകനും ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനുമായ പുല്ലേല ഗോപിചന്ദ്. ഇത്തരം മത്സരങ്ങളാണ് ബാഡ്മിന്റണിനെ ജനകീയമാക്കുന്നത്.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പിഴവുകള്‍ തിരുത്തി മുന്നോട്ടു പോവാന്‍ സിന്ധുവിനായി. ആക്രമണങ്ങളില്‍ കാണിച്ച മികവാണ് സിന്ധുവിന് തുണയായത്. സ്ഥിരതയില്ലായ്മ എന്ന വെല്ലുവിളിയെ മറികടക്കാനും സിന്ധുവിന് കഴിഞ്ഞു. കിരീട നേട്ടം സിന്ധുവിനെ പുതിയ ഉയരത്തിലെത്തിച്ചു. 22-ാം വയസില്‍ സിന്ധു നടത്തുന്ന പ്രകടനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ഭാവിയില്‍ കൂടുതല്‍ മികച്ച ഫലം സിന്ധുവില്‍ നിന്നുണ്ടാവും.
ബാഡ്മിന്റണില്‍ ഇന്ത്യ വന്‍ ശക്തിയായി മാറി കൊണ്ടിരിക്കുകയാണെന്നും പത്തു വര്‍ഷത്തിന് ശേഷം സൈന നെഹ്വാള് തന്റെ പരിശീലനത്തിന് കീഴിലേക്ക് തിരിച്ചു വരുന്നത് മികച്ച വിജയങ്ങള്‍ നേടാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: