തിരുവന്തപുരം: ശ്രീ പദ്മനാഭനെ കണ്ടു തൊഴുത സോണലിന് പൂജാരി നല്കിയ പ്രസാദത്തിനൊപ്പം ഒരു താമരപ്പൂവും. താമരപ്പു ഭര്‍ത്താവിനു സമ്മാനിക്കാന്‍ ഈശ്വരന് തന്ന സമ്മാനമെന്നു പറഞ്ഞ് സോണല്‍ അത് ഹൃദയത്തോട് ചേര്‍ത്തു. താമരപ്പൂ ഇഷ്ടപ്പെടുന്ന ആള് മാത്രമല്ല, താമരയുടെ വക്താവുകൂടിയാണ് ഭര്‍ത്താവ് അമിത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ ഭാര്യയാണ് സോണല്‍. സോണലിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘമാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്.
ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ സുഷമാ സാഹു, ബിജെപി ദേശീയ നിര്‍വ്വാഹസമിതി അംഗം വി. മുരളീധരന്, ശ്രീവരാഹം വിജയന് എന്നിവര്‍ സോനാല്‍ ഷായെ സ്വീകരിച്ചു. സുരക്ഷാ സന്നാഹങ്ങള്‍ ഒന്നും ഇല്ലാതെ രാവിലെ ഏഴിന് എത്തിയ അവര്‍ രണ്ടുമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു.
കന്യാകുമാരി സന്ദര്‍ശിച്ച ശേഷം ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെത്തിയ സംഘം പൂവാറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് താമസിച്ചത്. ഇന്നലെ രാവിലെയാണ് ശ്രീപദ്മനാഭനെ തൊഴാനെത്തിയത്്. ക്ഷേത്ര ദര്‍ശനത്തിനുശേഷം രാമേശ്വരത്തേക്കു പോയ സോണലും സംഘവും മധുര മീനാക്ഷിയേയും തൊഴുതശേഷം ഗുജറാത്തിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: