ന്യൂദൽഹി: കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള വീക്ഷണം പത്രത്തിന്റെ അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കി. പത്രവുമായി ബന്ധപ്പെട്ട ബാലൻസ് ഷീറ്റുകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി.
കമ്പനിയുടെ ഡയറക്ടർമാരെ കേന്ദ്രം അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പത്രം പ്രസിദ്ധീകരിക്കുന്നതിന് തടസമില്ല. എന്നാല്‍ വീക്ഷണം ഡയറക്ടർമാരായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി.പി തങ്കച്ചൻ, എം.എം ഹസൻ എന്നിവര്‍ക്ക് ഇനി മറ്റു സ്ഥാപനങ്ങളുടെ ഡയറക്ടർ സ്ഥാനം അഞ്ചു വർഷത്തേക്ക് വഹിക്കാനാവില്ല.
നോര്‍ക്ക റൂട്ട്സിനെയും കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയ കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണത്തിനെതിരായി സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണിത്.
ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ടും കൃത്യമായി നൽകാത്ത കമ്പനികളെ പൂട്ടിപ്പോയതും കടലാസ് കമ്പനികളുടെയും പട്ടികയിൽ ഉൾപ്പെടുത്തിയാണ് നടപടിയെടുത്തിരിക്കുന്നത്. വീക്ഷണവും നോർക്ക റൂട്ട്സും അവരുടെ വരവുചെലവ് കണക്കുകളും മറ്റും സമയബന്ധിതമായി കേന്ദ്രസർക്കാരിന് നൽകിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: