ജമ്മു: ഭീകരസംഘടനകളായ ലഷ്ക്കര്‍-ഇ-തൊയ്ബയും അല്‍ഖ്വയ്ദയും ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ റോഹിങ്ക്യ മുസ്ലീങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
യുവാക്കളായ റോങിങ്ക്യകളെ റിക്രൂട്ട് ചെയ്യുകയും ഇവരെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. ഭീകര സംഘടനയായ അഖാമുല്‍ മുജാഹിദ്ദീനാണ്(എഎംഎം) റോഹിങ്ക്യകളുമായുള്ള ലഷ്ക്കര്‍ ബന്ധത്തിന്റെ പ്രധാന ഘടകം.
മ്യാന്മാര് അതിര്‍ത്തികളില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ആക്രമങ്ങള്‍ക്ക് പിന്നില്‍ ലഷ്ക്കര്‍ പ്രവര്‍ത്തിച്ചപ്പോള്‍ എഎംഎമ്മും ഒപ്പമുണ്ടായിരുന്നു എന്നാണ് അരിയുന്നത്. അബ്ദസ് ഖദൂസ് ബുര്‍മി തലവനായ ഹര്‍ക്കത്ത്-ഉള്-ജിഹാദ് ഇസ്ലാമി അരക്കാന്‍ എന്ന ഭീകര സംഘടനയില്‍ നിന്ന് വേര്‍പിരിഞ്ഞ സംഘടനയാണ് എഎംഎം. റോഹിങ്ക്യ പൈതൃകമുള്ള പാക്ക് സ്വദേശിയാണ് അബ്ദസ് ഖദൂസ്.
നേരത്തെ റോഹിങ്ക്യകള്‍ ഭീഷണിയാണെന്നും ഇന്ത്യയില്‍ അനധികൃതമായിട്ടാണ് നിലകൊള്ളുന്നതെന്നും കേന്ദ്രം സുപ്രീകോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: