ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രപരിസരം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇടമായി മാറുന്നു. ക്ഷേത്രസന്നിധിക്കു ചുറ്റുമുള്ള പറമ്പിലാണ് രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം തള്ളുന്നത്.കടകളില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ ചീഞ്ഞഴുകി ദുര്‍ഗന്ധം മൂലം ഭക്തജനങ്ങള്‍ക്കു ക്ഷേത്രപ്പറമ്പിനടുത്തുള്ള ആനത്തറിഭാഗത്തെ റോഡിലൂടെ യാത്രചെയ്യാന്‍ സാധിക്കുന്നില്ല. ക്ഷേത്രം ജംഗ്ഷനില്‍ നിന്നുള്ള ക്ഷേത്രം റോഡില്‍ മുഖ്യ അലങ്കാര ഗോപുരത്തിനടുത്തായി ഹോട്ടലുകളടക്കം സമീപത്തെ കച്ചവട കേന്ദ്രങ്ങളില്‍ നിന്നു പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ കുന്നുകൂടി തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്.ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ ട്രെയിനിറങ്ങി ക്ഷേത്രസന്നിധിയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ശാര്‍ക്കര റെയില്‍വേഗേറ്റിനു സമീപത്തുള്ള ഇടറോഡും വന്ദുരിതങ്ങളാണുയര്ത്തിയിട്ടുള്ളത്. ക്ഷേത്രപ്പറമ്പിനോടു ചേര്‍ന്നുള്ള മതില്‍ക്കെട്ടിനു താഴെ മാലിന്യ നിക്ഷേപവും മലമൂത്ര വിസര്ജ്യങ്ങളാലും മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണു ഭക്തജനങ്ങളിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: