കൊല്ലം: തെറ്റായ വരുമാന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന്റെ പേരില്‍ വാര്‍ധക്യകാല പെന്ഷന് നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ശക്തമായ ഇടപെടല്‍.
കാഴ്ചശക്തി നഷ്ടപ്പെട്ട കിഴക്കേകല്ലട തെക്കേമുറി പ്രസന്ന മന്ദിരത്തില്‍ വാസുദേവന്‍ (80)ന്റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷമാണെന്ന് സര്‍ട്ടിഫിക്കേറ്റ് നല്കിയ കിഴക്കേകല്ലട വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗ്രാമവികസന കമ്മീഷണറെ ചുമതലപ്പെടുത്തി.
മൂന്ന് മാസത്തിനകം അനേ്വഷണം പൂര്‍ത്തിയാക്കി നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. അപേക്ഷാ തിയതി മുതല്‍ വാര്‍ധക്യകാല പെന്‍ഷനും കുടിശികയും രണ്ട് മാസത്തിനുള്ളില്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പരാതിക്കാരന്റെ വാര്‍ഷിക വരുമാനം രണ്ടരലക്ഷമാണെന്ന് സര്‍ട്ടിഫിക്കേറ്റ് നല്കിയതുകൊണ്ടാണ് പെന്ഷന് നിഷേധിച്ചതെന്ന് കിഴക്കേകല്ലട വില്ലേജ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.
പഴയ സര്‍ട്ടിഫിക്കേറ്റ് ഏതടിസ്ഥാനത്തില് നല്കി എന്നതിനെ കുറിച്ചറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരുടെ ക്ഷേമപദ്ധതികള്‍ ഉദേ്യാഗസ്ഥരുടെ തെറ്റുകള്‍ കൊണ്ട് അട്ടിമറിക്കപ്പെടരുതെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഭരണസംവിധാനത്തിന്റെ നിഷ്പക്ഷതയെയും നീതിബോധത്തെയും കുറിച്ച് സാധാരണകാര്‍ക്ക് സംശയമുണ്ടാകരുത്. നാലുവര്‍ഷത്തോളം പഴക്കമുള്ള പരാതി താലൂക്ക് തലത്തിലെങ്കിലും പരിഹരിക്കപ്പെടേണ്ടതായിരുന്നുവെന്ന് കമ്മീഷന് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: