തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ വിജിലന്‍സ് ഇന്റര്‍പോളിന്റെ സഹായം തേടി. മലിനീകരണ സംസ്കരണ പ്ലാന്റിനായി ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത ബ്രിട്ടണിലെ വി.എ ടെക് എന്ന സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് സഹായം തേടിയത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതിക്കു വേണ്ടി 256 കോടിയുടെ ഉപകരണങ്ങൾ വാങ്ങാൻ അനുമതി നൽകിയതിൽ 66 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. പ്ലാന്റിനാവശ്യമായ യന്ത്രങ്ങൾ വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്തത്. വിദേശത്തായതിനാൽ ഈ കമ്പനിയെ കുറിച്ച് അന്വേഷിക്കുന്നതിന് പരിമിതികളുണ്ടെന്നും അതിനാൽ സഹായം വേണമെന്നുമാണ് ഇന്റർപോളിനോട് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മെക്കോണിന് ഉപകരണങ്ങൾ കൈമാറിയത് എത്ര കോടി രൂപയ്ക്കാണെന്നും ഇടനിലക്കാർ ആരെങ്കിലും പ്രവര്ത്തിച്ചുട്ടുണ്ടോയെന്ന കാര്യങ്ങളിലും വ്യക്തത വരുത്തണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: