അരൂര്‍: അരൂര്‍ പഞ്ചായത്തിന്റെ പഴയ മത്സ്യ മാര്‍ക്കറ്റില്‍ മലിന ജലം കെട്ടിക്കിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു വര്‍ഷം മുമ്പ് വരെ മല്‍സ്യ മാര്‍ക്കറ്റായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലമാണിത്.
പിന്നീട് പുതിയ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിനായി പൊളിച്ച് നീക്കം ചെയ്യുകയായിരുന്നു. തൊട്ടടുത്തു തന്നെയാണ് താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ മല്‍സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിച്ചു വരുന്നത്. ഇവിടെ നിന്നും ഒലിച്ച് എത്തുന്നതാണ് ഈ മലിനജലം.
മാസങ്ങളായി ഇവിടെ കെട്ടി നില്ക്കുന്ന മലിന ജലം മൂലം കൊതുകുശല്യം രൂക്ഷമായിരിക്കുകയാണ്. കൂടാതെ ഇവിടെ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ വീടുകളില്‍ കഴിയുവാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.
മലിന വായു ശ്വസിക്കുന്നതിനാല്‍ പലവിധ രോഗങ്ങള്‍ പിടിപെടുവാന്‍ സാദ്ധ്യതയണ്ടെന്ന് തൊട്ടടുത്ത് താമസിക്കുന്നവര്‍ പറയുന്നു. 24 മണിക്കൂറും ദുര്‍ഗന്ധം വമിക്കുന്ന വായു ശ്വസിക്കുന്നതു മൂലം വീടുകളിലെ കൊച്ചു കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയാണ്.
കായലിലേക്ക് ഈ മലിന ജലം ഒഴുകി പോകുന്നതിന് കാന നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാന ശുചീകരിക്കാത്തതാണ് ഇത്തരത്തില്‍ മലിന ജലം കെട്ടി കിടക്കുവാന് കാരണമാകുന്നത്. കൂടാതെ തൊട്ടടുത്ത ശൗചാലയിത്തില്നിന്നുമുള്ള കക്കൂസ് മാലിന്യങ്ങളും ഇവിടെ തന്നെ കെട്ടികിടക്കുകയാണ്.
കാന ശുചീകരിച്ചിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. ഈ കാന സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കിയിരിക്കുന്നതിനാല്‍ ഇത് ശുചീകരിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: