തൊടുപുഴ: പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ എഇഒയെ ഉപരോധിച്ച സംഭവത്തില്‍ കെഎസ്യുക്കാര് അറസ്റ്റില്‍.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ രഹസ്യ നിര്‍ദ്ദേശമാണ് അറസ്റ്റിന് പിന്നിലെന്ന് കെഎസ്യു നേതാക്കള്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ സമരക്കാരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
ഇന്നലെ രാവിലെയാണ് ഇരുപതോളം വരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ കാബിനില്‍ കടന്ന് അരമണിക്കൂറോളം എഇഒയെ തടഞ്ഞു വച്ചത്. സമരക്കാരുമായി ചര്‍ച്ച നടത്തിയ എഇഒ 21ന് പുസ്തകം ലഭ്യമാക്കാമെന്നറിയിച്ചു. സമരം അവസാനിപ്പിക്കുന്നതിനിടെയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് കെഎസ്യു ജില്ലാഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: