കാഞ്ഞാര്‍: കൂവപ്പള്ളി ഇലവീഴാപൂഞ്ചിറ റോഡിന്റെ നിര്‍മ്മാണം വൈകുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. കുടയത്തൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡംഗം ജീനാ ബൈജുവിന്റെ ഭര്‍ത്താവ് ബൈജു സെബാസ്റ്റ്യന്‍(34) ആണ് മര്‍ദ്ദനമേറ്റതായി പരാതി. പരിക്കേറ്റ ബൈജു തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നു. ഇത് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കഴിഞ്ഞ ദിവസം സമരവുമായി രംഗത്തിറങ്ങി. ഇതറിഞ്ഞ് കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
കാഞ്ഞാറില്‍ നിന്നും പോലീസും സ്ഥലത്തെത്തിയിരുന്നു. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, എ.ഇ, ഓവര്‍സിയര്‍ എന്നിവര്‍ വന്നു. 28ന് മുന്‍പ് റോഡ് പണി പുനരാരംഭിക്കാം എന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നാട്ടുകാര്‍ക്ക് എഴുതി നല്കി.
മടങ്ങാനൊരുങ്ങിയ വാര്‍ഡ് മെമ്പര്‍ ജീന ബൈജുവിനെയും ഭര്‍ത്താവിനെയും മൂന്ന് പേര് ചേര്‍ന്ന് തടഞ്ഞു.
സമ്മതപത്രത്തില്‍ വാര്‍ഡ് മെമ്പറും ഒപ്പിടണമെന്നാവശ്യപ്പെട്ടാണ് പൊതുമരാമത്ത് റോഡായതിനാല്‍ വാര്‍ഡ് മെമ്പര്‍ ഒപ്പിടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞതോടെ കല്ലെടുത്ത് ബൈജുവിന്റെ മുഖത്തിടിക്കുകയും ബൈക്കില്‍ നിന്നും തള്ളി താഴെയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: