എടത്വാ: പാടത്തെ വെള്ളകെട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ട മധുവിന്റെ മരണവുമായി തകഴിയില്‍നിന്ന് ലഭിച്ച അസ്ഥികൂടവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കുന്നു. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഷിന്റോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഷിന്റോയെ കാണാതായത്. ആറ് മാസം മുമ്പാണ് ചെക്കിടിക്കാട് നന്നാട്ടുമാലില്‍ പാടത്തെ വെള്ളക്കെട്ടില്‍ ചെക്കിടിക്കാട് കറുകത്തറ മധുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്ത് എത്താതെ മൃതദേഹം കരക്ക് കയറ്റി പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജനാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അറിയിച്ചത്. സഹോദരന് ഉള്‍പ്പെടെ നാല് ബന്ധുക്കളേയും, പ്രദേശവാസികളായിരുന്ന രണ്ടുപേരേയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആറ് പേരുടെ കൂട്ടത്തില്‍ കാണാതായ ഷിന്റോയും ഉള്‍പ്പെട്ടിരുന്നു. കോടതിയിലേക്ക് വിളിപ്പിച്ചതിന്റെ തലേന്നാണ് ഷിന്റോയെ കാണാതായത്. ഹൗസ് ബോട്ടിലെ പാചകക്കാരനും ഡ്രൈവറുമായി ലിന്റോ ജോലിക്ക് ആലപ്പുഴയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായി സഹോദരന് സിജോ പറഞ്ഞിരുന്നു. കാണാതായതിന് ശേഷം ഷിന്റോ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: