കുറവിലങ്ങാട്: കനത്തമഴയും ടാറിങ്ങിലെ അപകതയും മൂലം കുറവിലങ്ങാട് മേഖലയില്‍ പ്രധാന റോഡുകള്‍ അടക്കം തകര്‍ന്നതിനെ തുടര്‍ന്ന് യാത്ര ക്ലേശം രൂക്ഷമായി. തിരുവല്ല കൂത്താട്ടുകുളം കെ.ആര് നാരയാണന് റോഡില്‍ കടപ്ലാമറ്റം മുതല്‍ ഉഴവൂര്‍ വരെയുള്ള ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. കുറവിലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാന്റ് മുട്ടുങ്കല്‍ ബൈപാസ് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കത്താതില് പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. വെമ്പള്ളി കടപ്പൂര് റോഡ്, കുറിച്ചിത്താനം കുടക്കച്ചിറ റോഡ്, മണ്ണയ്ക്കാനാട് പൂവത്തിങ്കല്‍ റോഡ് എന്നീ ഗ്രാമീണ റോഡുകളും തകര്‍ന്ന നിലയിലാണ്. റോഡുകളുടെ തകര്‍ച്ചയ്ക്ക് പ്രധാനമായും ചൂണ്ടി കാട്ടുന്നത് ടാറിങ്ങിലെ അപകത തന്നെയാണ്. ഓടയുടെ പണികള്‍ പൂര്‍ത്തിയാക്കത്തതിനെ തുടര്‍ന്ന് കുറവിലങ്ങാട് എം.സി. റോഡില്‍ പള്ളിക്കവല ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. റോഡില്‍ നിന്നും വലിയതോട്ടിലേയ്ക്കുള്ള ഓട സ്വകര്യവ്യക്തികള്‍ കൈയേറി അടച്ചതാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: