കോഴിക്കോട്: മഴ ശക്തമായതോടെ കോര്പറേഷന് പരിധിയില്‍ ഇന്നലെ എലിപ്പനിയും ഡെങ്കിപ്പനിയ്ക്ക് പിടിപെട്ട് നിരവധി പേര് ചികിത്സതേടി. പകര്‍ച്ചപനിയെ തുടര്‍ന്ന് 732പേരാണ് ഇന്നലെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സക്കെത്തിയത്. ഇവരില്‍ 19പേരെ കിടത്തിചികിത്സക്ക് വിധേയമാക്കി.
ഡെങ്കിപ്പനി ബാധിച്ച് 11പേരും എലിപ്പനി ബാധിച്ച് ഒന്‍പത് പേരും വിദഗ്ധ ചികിത്സക്ക് വിധേയമായി. 20പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു.
വയറിളക്കത്തെ തുടര്‍ന്ന് 129പേരും ചിക്കന്‍പോക്സ് പിടിപെട്ട് രണ്ട് പേരും മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ മൂന്ന് പേരും ആശുപത്രിയിലെത്തി. രണ്ടുപേരില്‍ മലേറിയ ലക്ഷണങ്ങളും കണ്ടുവരുന്നു. കാരപ്പറമ്പ്, തിരുവണ്ണൂര്‍, വേങ്ങേരി, പന്നിക്കോട്ടൂര്‍, മുതുവന, കാരാട്, തലക്കുളത്തൂര്‍, മൊടക്കല്ലൂര്‍, അന്നശ്ശേരി, നടുവണ്ണൂര്‍, പയിമ്പ്ര എന്നിവിടങ്ങളിലാണ് ഡെങ്കി പനി സ്ഥിരീകരിച്ചത്. വടകര, പന്നിയങ്കര സ്വദേശികള്‍ക്കാണ് മലേറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
പന്നിയങ്കര, കൊളത്തൂര്‍(2), കൊമ്മേരി, ബേപ്പൂര്‍, കല്ലായി, മൊകവൂര്‍, പൊക്കുന്ന്, ്നടക്കാവ് പ്രദേശവാസികള്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ബേപ്പൂര്‍, ഒളവണ്ണ, കിണാശ്ശേരി, കുണ്ടുങ്ങല്‍ സ്വദേശികള്‍ക്ക് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: