ഇരിട്ടി: ആറളം ഫാമില്‍ നിന്നും മയക്കുവെടിവെച്ച് പിടികൂടിയ ചുള്ളിക്കൊമ്പനെ മുത്തങ്ങയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. നാലുമാസമായി കൊമ്പന് ആറളം വനത്തിനുള്ളില്‍ ഒരുക്കിയ കൂട്ടിനുള്ളില്‍ കഴിയുകയാണ്. ചുള്ളിക്കൊമ്പന്റെ പരിചരണത്തിനും മുത്തങ്ങയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്പൂര്ത്തിയാക്കുന്നതിനും വനം വകുപ്പിലെ ചീഫ് വെറ്റിനറി സര്ജന് ഡോ.അരുണ്‍ സക്കറിയയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുത്തങ്ങിലെ കൂട് നിര്‍മ്മാണത്തിന്റെ മേല്നേട്ടവും അരുണ്‍ സക്കറിയക്കാണ്. കൂട് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ അങ്ങോട്ടെക്ക് മാറ്റുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ആറളം വന്യജീവി സങ്കേതത്തിലെ വളയം ചാലില്‍ നിര്‍മ്മിച്ച കൂട്ടില്‍ നാലു മാസത്തെ തടങ്കല്‍ ജീവിതത്തിലൂടെ ശൗര്യം വെടിഞ്ഞ് സൗമ്യശീലനായി കൊമ്പന് വനം മന്ത്രി ശിവയെന്ന പേരാണ് വിളിച്ചിരിക്കുന്നത്. കുങ്കിയാനകളുടെ സഹായത്താല്‍ ലോറിയില്‍ കയറ്റി വേണം മുത്തങ്ങയില്‍ എത്തിക്കാന്‍. ഇതിനായി നിയോഗിക്കപ്പെട്ട കുങ്കിയാനകളില്‍ ഒന്നിന് മദ പ്പാടിന്റെ ലക്ഷണം കണ്ടതിനാലാണ് നടപടികള്‍ വൈകിപ്പിച്ചത്. ഒരു മാസത്തോളം കുട്ടിനുള്ളില്‍ അക്രമകാരിയായ ചുള്ളിക്കൊമ്പന് ഇപ്പോള്‍ വനപാലകരോട് അടുപ്പം കാണിക്കുകയും നാട്ടുവിഭവങ്ങളും കഴിക്കാന്‍ തുടങ്ങി. നേരത്തെ ആനയെ മയക്കുവെടിവെച്ച് പിടിച്ച് കോടനാടെക്ക് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. അക്രമകാരിയായ ആനയെ ദീര്‍ഘദൂരം ലോറിയില്‍ കൊുപോകുന്നത് അപകടകരമാകുമെന്ന് കാണ്ടണ് മുത്തങ്ങയിലേക്ക് തന്നെ മാറ്റാന്‍ തീരുമാനിച്ചത്. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതിനാല്‍ പിടികൂടിയ ചുള്ളിക്കൊമ്പനെ കുങ്കിയാനയാക്കി പരിശീലനം നല്കി ആറളത്തു തന്നെ നിലനിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആവശ്യം വനംവകുപ്പ് തള്ളുകയായിരുന്നു. ആറളം ഫാം ആദിവാസി പുനരധിവാസമേഖലയില്‍ നിന്നും നാലുപേരെയെങ്കിലും ചുള്ളിക്കൊമ്പനെ പിടികൂടിയതോടെ മേഖലയില്‍ കാട്ടനശല്യത്തിന് കുറവ് വന്നിട്ടില്ലെങ്കിലും അക്രമം കുറമഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: