മലപ്പുറം: ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ കൊലപ്പെടുത്തിയതില്‍ ഭീകരസംഘടനകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും പങ്കുള്ളതായി സൂചന. വിപിന്റെ കൊലപാതകം നിസ്സാരവല്ക്കരിക്കാന് പോലീസും ചില മാധ്യമങ്ങളും തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. അതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗൂഢാലോചനയിലെ പ്രധാന കണ്ണിയായ എസ്ഡിപിഐ പ്രവര്‍ത്തക പിടിയിലായത്.
ഒന്നാംപ്രതി അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയാണ് അറസ്റ്റിലായത്. താലിബാന് രീതിയിലുള്ള കൊലപാതകത്തില്‍ ഒരു സ്ത്രീ പങ്കാളിയാകുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ്.
ആഗസ്റ്റ് 24ന് രാവിലെ വിപിന്‍ കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ പ്രതികള്‍ ഭീകര സംഘടനയിലുള്ളവരാണെന്ന് സംശയിച്ചിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തമായി.
കൊലപാതകത്തിനു ശേഷം 27 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. അറസ്റ്റിലായ ഏഴുപേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.
കൊലപാതകത്തിന്റെ ആസൂത്രണം നിയന്ത്രിച്ചത് വിദേശത്തുള്ള ചിലരാണെന്ന സൂചന ലഭിച്ചെങ്കിലും അത് തത്ക്കാലം അന്വേഷിക്കേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. പ്രതികളുടെ ഭീകരവാദബന്ധം തള്ളിക്കളയുന്ന പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: