ന്യൂദല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ നിര്‍ദേശത്തോട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ മുഖംതിരിക്കുന്നു. കോടികളുടെ വരുമാന നഷ്ടമാണ് സംസ്ഥാനങ്ങളുടെ താത്പര്യമില്ലായ്മയ്ക്കു കാരണം. വരുമാന നഷ്ടമെങ്കിലും ജനതാത്പര്യം മുന്‍നിര്‍ത്തിയാണ് മന്ത്രി നിര്‍ദേശം മുന്നോട്ടുവച്ചത്.
അടിസ്ഥാന വിലയുടെ കൂടെ കേന്ദ്ര-സംസ്ഥാന നികുതികള്‍ ചേര്‍ക്കുമ്പോഴാണ് നിലവിലെ വില വരുന്നത്. കേന്ദ്രം പെട്രോളിന് 21.48 രൂപയും സംസ്ഥാനങ്ങള്‍ അടിസ്ഥാന വിലയുടെ 27 ശതമാനവും നികുതിയായി ഇടാക്കുന്നു.
ഡീസലിനിത് 17.33 രൂപയും 27 ശതമാനവുമാണ്.
പെട്രോള്‍ ലിറ്ററിന് 3.23 രൂപയും ഡീസലിന് 2.17 രൂപയും ഡീലര്‍മാരുടെ കമ്മീഷന്. സംസ്ഥാന നികുതികളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ജിഎസ്ടിക്കു കീഴിലേക്കു മാറുമ്പോള്‍ ഒരേ നിരക്കിലാകും നികുതി. ഇതോടെ വില പകുതിയോളം കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: