പാരിപ്പള്ളി: എറണാകുളം സ്വദേശിയായ വ്യവസായിയെ കബളിപ്പിച്ചു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റു ചെയ്ത് റിമാന്‍ഡി ലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പോലീസിന്റെ നീക്കം.
പാരിപ്പള്ളി സ്വദേശിയായ പ്രവാസി വ്യവസായിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതിന് തഴുത്തല ഇബി മന്‍സിലില്‍ ഇബി ഇബ്രാഹീം എന്ന നിയ (32), മാവേലിക്കരയില്‍ താമസിക്കുന്ന കിളിമാനൂര്‍ അലവക്കോട് പാപ്പല പുത്തന്‍ വീട്ടില്‍ വി.ജി. വിദ്യ (25), വര്‍ക്കല ഇടവ വെണ്‍കുളം ജിജിഎന്‍ മന്ദിരത്തില്‍ വിജയകുമാര്‍ (58) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വിശദമായ ചോദ്യം ചെയ്യലിലൂടെ തട്ടിപ്പിനിരയായവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതിനായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ഇന്നലെ വൈകുന്നേരം പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
കേസിലെ മൂന്നാം പ്രതിയായ വിജയകുമാര്‍ പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. പറവൂര്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാംപ്രതിയാണ്. ജനതാ വിജയന് എന്ന ഇയാള്‍ പിടിക്കപ്പെടുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ വാടകവീടിന്റെ വിലാസമാണ് പോലീസിന് നല്‍കിയത്.
സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയത്. ഒരു കേസില്‍ അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും മറ്റൊരു കേസില്‍ ഏഴു വര്‍ഷം തടവും 50000 രൂപ പിഴയും ലഭിച്ച ഇയാളെ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അഞ്ചും ഏഴും വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘം കോടികളുടെ തട്ടിപ്പു നടത്തിയതായാണു സൂചന. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിലും ഇബി നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ് വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുന്നതിലൂടെയും തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ആള്‍മാറാട്ടം പണം തട്ടിയെടുക്കല്‍ തുടങ്ങിയ വിവിധ കേസുകളില്‍ പ്രതിയായ ഇബിക്കെതിരെ കാപ്പാ നിയമം ചുമത്തി ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗം നിര്‍ദ്ദേശം നല്കി. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദ്, പരവൂര്‍ സിഐ: എസ് ഷെരീഫ്, പാരിപ്പള്ളി എസ്ഐ: രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: