പുനലൂര്‍: പാറക്വാറികളില്‍ നിന്നുമെത്തുന്ന പാറപ്പൊടിയും എംസാന്റും കെട്ടിടനിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും വീട്ടുടമകളിലും ഗുരുതരമായ ത്വക്ക്രോഗങ്ങള്‍ സൃഷ്ടിക്കുന്നു.
ക്വാറികളില്‍ ക്ലീനിങ് ആവശ്യത്തിലേക്കായി ഉപയോഗിക്കുന്ന കെമിക്കലാണ് ഉപഭോക്താക്കളുടെ കാല്പാദത്തില് വൃണങ്ങളും പാടുകളും സൃഷ്ടിക്കുന്നത്. കാല്പാദങ്ങളില് വട്ടത്തില്‍ പ്രത്യക്ഷപ്പെടുന്ന പാടുകള്‍ക്ക് പുറമേ വേദനയും ഉണ്ടാകുന്നു. ആദ്യം വളംകടി രൂപത്തില്‍ വിരലുകള്‍ക്ക് ഇടയില്‍ കാല് അഴുകി. തുടര്‍ന്ന് കാല്പാദം പൂര്‍ണമായും പാടുകളാല്‍ നിറയുകയും നടക്കാന്‍പോലും കഴിയാത്ത തരത്തില്‍ വേദനയും സൃഷ്ടിക്കും.
ചെരിപ്പിന്റെ സഹായം കൂടാതെ പാറപ്പൊടിയിലോ, എംസാന്റിലോ ഇടപഴകിയാല്‍ പാദം പാടുകളാല്‍ നിറയും. ഗുരുതരമായ രോഗം അധികൃതരുടെ ശ്രദ്ധയില്‍പെട്ടെങ്കിലും വില്ലേജ്, റവന്യു, മൈനിങ് ജിയോളജി വകുപ്പുകളും മൗനം പാലിക്കുകയാണ്. ക്വാറികളില്‍ നടക്കേണ്ട സര്‍വേകളോ മറ്റോ ഫലപ്രദമായ രീതിയില്‍ നടക്കുന്നില്ല എന്ന പരാധിയും വ്യാപകമാണ്. ക്വാറികളില്‍ ക്ലീനിംഗ് ആവശ്യത്തിലേക്കായി ഉപയോഗിക്കുന്ന ഗുരുതരരോഗം സമ്മാനിക്കുന്ന രാസപദാര്ത്ഥമെന്താണ് എന്ന് പുറത്തുപറയാന്‍ ക്വാറി അധികൃതരും തയ്യാറാകാത്തത് കിഴക്കന്‍മേഖലയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: