തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരിക്കേ കെഎസ്യു പ്രവര്‍ത്തകര്‍ ദേഹത്ത് കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍ ഐഎഎസ്. ആഭ്യന്തര സെക്രട്ടറിക്ക് കേശവേന്ദ്രകുമാര്‍ ഇത് സംബന്ധിച്ച് കത്ത് നല്കി.
കേസില്‍ ഉള്‍പ്പെട്ട കെഎസ്യു പ്രവര്‍ത്തകര്‍ സാമൂഹ്യ സേവനത്തിലൂടെ മാതൃക കാണിച്ചു. മാത്രമല്ല, ഇവരുടെ മാതാപിതാക്കള്‍ തന്നോട് കേസ് പിന്‍വലിക്കണമെന്ന് അപേക്ഷിച്ചു. ഇത് പരിഗണിച്ചാണ് കേശവേന്ദ്രകുമാറിന്റെ തീരുമാനം.
2012 ഫെബ്രുവരിയിലാണ് അന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ ഓഫീസിനുള്ളില്‍ കടന്ന പ്രതിഷേധിക്കുന്നതിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ശരീരത്ത് കരിഓയില്‍ ഒഴിച്ചത്.
സംഭവത്തില്‍ പോലീസ് പിന്നീട് കേസെടുത്തു. എന്നാല്‍ 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ നീക്കം നടത്തി. ഇതിനെതിരേ ഐഎഎസ് അസോസിയേഷന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്റെ അനുമതി വാങ്ങാതെ എങ്ങനെ കേസ് അവസാനിപ്പിക്കുമെന്ന് കേശവേന്ദ്രകുമാറും ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: