തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയ്ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ പൊറ്റയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ശാഖയ്ക്കു നേരെയാണ് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായെത്തിയ സിപിഎം ഗുണ്ടകളടങ്ങുന്ന സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തിയത്. ബാലശാഖ നടക്കുന്ന സംഘസ്ഥാനു നേരെയാണ് ആക്രമണമുണ്ടായത്.
സ്വകാര്യവ്യക്തിയുടെ സമ്മതത്തോടെയാണ് അദ്ദേഹത്തിന്റെ ഭൂമിയില്‍ വര്‍ഷങ്ങളായി ശാഖ നടന്നുവരുന്നത്. ശാഖ നടക്കവെ സംഘസ്ഥാന് കയ്യേറിയ ഇവര്‍ ഷട്ടില്‍ ബാഡ്മിന്റണായി നെറ്റു കെട്ടി കളി ആരംഭിച്ചു. ആര്‍എസ്എസ് ശക്തികേന്ദ്രമായ വിളവൂര്‍ക്കലിലും പൊറ്റയിലും നിരവധി തവണ സംഘര്‍ഷം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം ക്രിമിനലുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്നങ്ങളുണ്ടാകാതെ പരിഹരിക്കുകയായിരുന്നു. ഒരുവിധത്തിലും തങ്ങളുടെ രഹസ്യഅജണ്ട നടപ്പാക്കാനാകാതെ വന്നപ്പോഴാണ് ഇവര്‍ സംഘസ്ഥാന് കയ്യേറി മനപ്പൂര്‍വം സംഘര്‍ഷത്തിന് ശ്രമിച്ചത്. ശാഖയില്‍ പങ്കെടുത്തിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുകയും ശാഖ നടത്തിയിലുന്ന ശ്രീജിത്തിനെ മര്ദ്ദിക്കാനൊരുമ്പെടുകയും ചെയ്തു.
ഇതു മുഴുവന്‍ മൊബൈലില്‍ ചിത്രീകരിച്ച ഗുണ്ടാസംഘം കുട്ടികള്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നത് തടസ്സപ്പെടുത്തി ആര്‍എസ്എസുകാര്‍ ശാഖ നടത്താന്‍ ശ്രമിച്ചെന്ന് കാട്ടി സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാജപ്രചാരണം നടത്തി. സിപിഎം മാധ്യമങ്ങളായ കൈരളി പീപ്പിളും ദേശാഭിമാനിയും ഇതേറ്റു പിടിക്കുകയും ചെയ്തു. തികച്ചും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹനന്റെ നേതൃത്വത്തിലാണ് സംഘസ്ഥാനു നേരെ ആക്രമണമുണ്ടായത്. ഇയാളും മക്കളും നിരവധി തവണ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സംഘര്‍ഷത്തിന് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. അവസാനം മാര്‍ക്സിസ്റ്റ് ഗുണ്ടകളെ കൂട്ടുപിടിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: