പോത്തന്‍കോട്: ആര്‍എസ്എസ് ശാഖാകാര്യവാഹിനും അമ്മയ്ക്കും പോത്തന്‍കോട് എസ്ഐ അശ്വനിയുടെ ക്രൂര മര്‍ദ്ദനം. അയിരുപ്പാറ ശാഖാകാര്യവാഹ് അരുണ്‍കുമാര്‍ (28), അമ്മ ലളിത (63), സുരേഷ് (27) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ മൂവരും മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ശാഖയില്‍ പോകുന്നതിനായി അരുണ്‍കുമാറും മറ്റ് പ്രവര്‍ത്തകരും അരുണിന്റെ വീട്ടില്‍ നിന്ന് റോഡിലേക്കിറങ്ങിയ സമയത്താണ് ആ വഴി വന്ന എസ്ഐ ലാത്തിവീശിയത്. മകനെ മര്‍ദ്ദിക്കുന്നതുകണ്ട് ഓടി വന്ന അമ്മയെയും മറ്റ് പ്രവര്‍ത്തകരെയും എസ്ഐയുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് പത്തുമണിയോടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പോത്തന്‍കോട് സ്റ്റേഷന് ഉപരോധിച്ചു. സ്ഥലത്തെ ചില സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുന്നതിനാണ് എസ്ഐ ശ്രമിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. ബിജെപി ജില്ലാസെക്രട്ടറി എം. ബാലമുരളി, നേതാക്കളായ ചെമ്പഴന്തി ഉദയന്‍, പോത്തന്‍കോട് ജയച്ചന്ദ്രന്, നേതാജിപുരം ശരത് എന്നിവര്‍ നേതൃത്വം നല്കി. നൂറുകണക്കിന് അമ്മമാരും പ്രവര്‍ത്തകരും പങ്കെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിസ്വീകരിക്കാമെന്ന് പോത്തന്‍കോട് സിഐ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. എസ്ഐക്കെതിരെ പോത്തന്‍കോട് സിഐക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: