മോസ്കോ: എകെ 47 തോക്ക് എന്ന് കേട്ടിട്ടില്ലാത്തവര്‍ വിരളം. ആധുനിക കാലത്തെ ഏറ്റവും ശക്തമായ ആയുധങ്ങളില്‍ ഒന്നാണ് കലാഷ്നിക്കോവ് എന്ന തോക്കുകള്‍. ലോകമെങ്ങും സൈന്യം മാത്രമല്ല ഭീകരരും വിമതരും അക്രമികളും എല്ലാം ഉപയോഗിക്കുന്ന തോക്കുകള്‍. റഷ്യക്കാരനായ കലാഷ്നിക്കോവാണ് തോക്ക് രൂപല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്.
എ.കെ.47 തോക്കിന്റെ നിര്‍മാതാവായ മിഖായേല്‍ കലാഷ്നിക്കോവിന്റെ 30 അടി ഉയരമുളള പ്രതിമ മോസ്ക്കോയില്‍ നിര്‍മ്മിച്ചാണ് റഷ്യ അദ്ദേഹത്തെ സ്മരിച്ചത്. പ്രതിമ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തു. റഷ്യന്‍ സാംസ്കാരിക മന്ത്രി വ്ളാഡിമിര്‍ മെഡിന്‍സ്കി, മോസ്കോ ഡെപ്യൂട്ടി മേയര്‍ പീറ്റര്‍, സൈനിക ഉദ്യോഗ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എ.കെ 47 തോക്ക് മുറുകെ പിടിച്ചിരിക്കുന്ന കലാഷ്്നിക്കോവിന്റെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് പളളി വികാരി പ്രതിമ ആശീര്‍വദിച്ചു.
മാതൃഭൂമിയുടെ രക്ഷയ്ക്കായാണ് കലാഷ്നിക്കോവ് ഈ തോക്ക് നിര്‍മിച്ചതെന്ന് വികാരി പറഞ്ഞു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ആയുധങ്ങള്‍ക്ക് നിലവാരമില്ലെന്ന റഷ്യന്‍ സൈനികരുടെ പരാതിയെ തുടര്‍ന്നാണ് കലാഷ്നിക്കോവ് 1947 ല്‍ എ.കെ 47 തോക്ക് നിര്‍മിച്ചത്. ടാങ്ക് കമാഡറായിരുന്ന കലാഷ്നിക്കോവിന് അന്ന് ഈ കണ്ടുപിടുത്തത്തിന് സ്റ്റാലിന് പുരസ്കാരവും ഓര്‍ഡര്‍ ഓഫ് ദ റെഡ് സ്റ്റാര്‍ ബഹുമതിയും ലഭിച്ചു.
പത്തു കോടിയിലേറെ എ.കെ 47 തോക്കുകള്‍ ഇന്ന് ലോകത്തുണ്ടെന്നാണ് ഔദേ്യാഗിക കണക്ക്. എന്നാല്‍ ഏറ്റവും കൂടുത ല്കള്ളത്തോക്ക് ഉണ്ടാക്കുന്നതും ഇതിന്റെ പേരിലാണ്. എത്ര കള്ളത്തോക്ക് ഉണ്ടെന്ന് കെണ്ടത്താന്‍ ഒരു വഴിയുമില്ല. പ്രതിവര്‍ഷം രണ്ടര ലക്ഷം പേര് ഈ തോക്കിനിരയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: