മാവേലിക്കര: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ ഒരു വ്യാഴവട്ടത്തിലധികമായി ജോലിയില്‍ തുടരുകയും, ദേവസ്വംബോര്‍ഡിന്റെ സ്ഥാനക്കയറ്റത്തിന് വേണ്ടിയുള്ള എഴുത്തു പരീക്ഷയും, മറ്റ് യോഗ്യതാ നിര്‍ണ്ണയവും കഴിഞ്ഞ് ചെട്ടികുളങ്ങരയില്‍ കീഴ്ശാന്തിയായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തയാളെ ജന്മ ബ്രാഹ്മണനല്ല എന്ന കാരണത്താല്‍ ഒഴിവാക്കണമെന്ന് ശഠിക്കുന്നത് കാലത്തെ പിന്നോട്ടടിക്കുന്നതാണെന്ന് ഹിന്ദു നേതൃയോഗം.
യോഗ്യതയും, അര്‍ഹതയും തെളിയിക്കപ്പെട്ട് റാങ്ക് ലിസ്റ്റില്‍ അര്‍ഹത നേടിയ അദ്ദേഹത്തെ കീഴ്ശാന്തിയായി നിയമിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ചരൂര്‍ രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ചെട്ടികുളങ്ങരയില്‍ നടന്ന ഹിന്ദു നേതൃയോഗം കേരള ജ്യോതിശാസ്ത്രമണ്ഡലം സംസ്ഥാന സെക്രട്ടറി തേജസ് എസ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: