ബംഗളൂരു: കഴിഞ്ഞദിവസം ബംഗളൂരുവില്‍ പിടിയിലായ 11 പേര്‍ക്ക് ആഗോള ഭീകരവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് കര്‍ണാടക പോലീസ്. വ്യാഴാഴ്ച ഹുബ്ലിയില്‍നിന്ന് പിടിയിലായവരില്‍ ഒരു ഡിആര്‍ഡിഒ ഉദ്യോഗസ്ഥനും മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടും. ബംഗളൂരുവിലെ എംപിമാര്‍, എംഎല്‍എമാര്‍, ഒരു വ്യാപാരി, രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
ആറുപേരെ ബംഗളൂരുവില്‍നിന്നും മറ്റുള്ളവരെ ഹുബ്ലിയില്നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ലഷ്ക്കറെ തൊയ്ബ, ഹുജി, സിമി എന്നീ ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഡിആര്‍ഡിഒയിലെ എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്റ് കണ്ട്രോള് സിസ്റ്റത്തിലെ ഉദ്യോഗസ്ഥനാണ് പിടിയിലായ ഇജാസ് മുഹമ്മദ് മിര്‍സ. ഇവരില്‍നിന്നും ഇറക്കുമതി ചെയ്ത തോക്ക്, ബുള്ളറ്റുകള്‍, കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്ക്, മൊബെയില്‍ ഫോണുകള്‍, മതപരമായ ലഘുലേഖകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇവരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ച ശേഷമാണ് ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ഇവരെ പിടികൂടിയത്. പല ലോഡ്ജുകളിലും ഹോട്ടലുകളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. പലരെയും സ്വന്തം വീടുകളില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. മുപ്പത് മിനിറ്റിനകം എല്ലാവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഡിആര്‍ഡിഒയുടെ രഹസ്യ സ്വഭാവമുള്ള പദ്ധികളിലൊന്നും ഇജാസ് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. അത്തരത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വകരിക്കുമെന്നും ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു. ഡിആര്‍ഡിഓയിലെ ശാസ്ത്രഞ്ജന്‍ ഭീകരവാദ സംഘടകളുമായി ബന്ധമുണ്ടെന്ന ആരോപണം ഉര്‍ന്നതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയാണ് ഇജാസ.് കഴിഞ്ഞ ചില മാസങ്ങളായി ഡിആര്‍ഡിഒ ലാബില്‍ ജോലി ചെയ്തു വരുന്നു. റിസേര്‍ച്ച് ഫെല്ലോഷിപ്പ് പദ്ധതി പ്രകാരം യുവ ശാസ്ത്രഞ്ജര്‍ക്കും എഞ്ചിനിയര്‍മാര്‍ക്കും ഡിആര്‍ഡിഒയുടെ ലാബില്‍ ഗവേഷണം നടത്താന്‍ അവസരം നല്‍കാറുണ്ട്. ഇത്തരത്തിലാണ്് ഇജാസിന് ഡിആര്‍ഡിഒയില്‍ ഗവേഷണം നടത്താന്‍ അവസരം ലഭിച്ചത്.
ഇജാസിനെ ഗവേഷണ വിദ്യാര്‍ത്ഥിയായി റിക്രൂട്ട് ചെയ്തതു സംബന്ധിച്ചും പ്ലേസ്മെന്റ് വഴി ഗവേഷണത്തിനെത്തിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കുമെന്ന് ഡിആര്‍ഡിഒയുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: