തൃശൂര്‍: പുഷ്പഗിരി അഗ്രഹാര തെരുവീഥികളെ ഭക്തിനിര്ഭരമാക്കിക്കൊണ്ട് സമൂഹ ബൊമ്മക്കൊലു ഒരുങ്ങി. പുരാണ ഇതിഹാസങ്ങള്‍ യുവജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ 19 വര്‍ഷം മുമ്പാണ് ഇവിടെ ബൊമ്മക്കൊലു ആഘോഷത്തിന് ആരംഭം കുറിച്ചത്.
നവരാത്രി കാലങ്ങളില്‍ തമിഴ് ബ്രാഹ്മണ ഗൃഹങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കുന്നത് പതിവായിരുന്നു. എന്നാല്‍ കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായി അണുകുടുംബങ്ങള്‍ ആയതോടെ ബൊമ്മക്കൊലു ഒരുക്കുന്നത് ക്രമേണ കുറഞ്ഞു.
ഇത് വീണ്ടും ബ്രാഹ്മണ ഗൃഹങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സമൂഹബൊമ്മക്കൊലു ഒരുക്കുന്ന പതിവ് തുടങ്ങിയത്.
ഇക്കുറി എല്ലാം പുതിയ ബൊമ്മകളാണ് ആഘോഷത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഒമ്പത് തട്ടുകളിലായിട്ടാണ് ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്.
എല്ലാ ദേവീദേവന്മാരുടെയും ബൊമ്മകള്‍ തയ്യാറാക്കിയിട്ടുണ്ട്. ദശാവതാരം, അഷ്ടലക്ഷ്മി, ഗോപീകാ നൃത്തം, സരസ്വതി ലക്ഷ്മി ദുര്‍ഗ, ഉടുപ്പി ശ്രീകൃഷ്ണന്, ഗുരുവായൂരപ്പന്, ചോറ്റാനിക്കര ഭഗവതി, ദ്വാരകകൃഷ്ണന്, സൃങ്കേരി ശാരദദേവി, അന്നപൂര്‍ണ്ണേശ്വരി, സപ്തപുണ്യനദി, ഗീതോപദേശം, വിശ്വരൂപദര്‍ശനം, ഗംഗാഉത്സഭം, ദ്വാദശ ജോതിര്‍ലിംഗം തുടങ്ങി വിപുലമായ ബൊമ്മകളുടെ ശേഖരം തന്നെ ഒരുക്കിയിരിക്കുന്നു. ഒമ്പത് തട്ടുകളിലായി 700 ഓളം ബൊമ്മകളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: