ജോസഫ് ചാക്കോ
ചങ്ങനാശേരി: ആലപ്പുഴ -കൊടൈക്കനാല്‍ ടൂറിസം പാതയും ചങ്ങനാശേരിയിലേക്കുള്ള ജലപാതാ വികസന പ്രവര്‍ത്തനങ്ങളും ചങ്ങനാശേരിയുടെ ടൂറിസം സാധ്യതകള്‍ക്ക് കുതിപ്പേകും.
കായലോര വിനോദ സഞ്ചാര കേന്ദ്രമായ ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി വഴി തേക്കടിയെ കൂടി ബന്ധിപ്പിച്ച് കൊടൈക്കനാനാലില് അവസാനിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മലയോര, കായലോര വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുള്ള ടൂറിസംപാത നിര്‍മ്മാണം കേന്ദ്ര ഉപരിതലഗതാഗത വകുപ്പിന്റെ പരിഗണനയിലാണ്. ഏകദേശം 400 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. ആലപ്പുഴ- ചങ്ങനാശേരി കനലാനിനെ ദേശീയ ജലപാതയായി പ്രഖ്യപിച്ച് വികസിപ്പിക്കാനുള്ള കേന്ദ്ര തീരുമാനവും പുത്തന്‍ വികസന പ്രതീക്ഷകളാണ് തരുന്നത്.
ആലപ്പുഴ – ചങ്ങനാശേരി കനാലിനെ ദേശീയ ജലപാതയായി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രം പ്രഖ്യാപിച്ചത്.ഇത് കനാലിന് പുതുജീവനാണ് പകര്‍ന്നത്. എ സി റോഡിന് സമാന്തരമായുള്ള ആലപ്പുഴ ചങ്ങനാശേരി കനാലിനും ടൂറിസം രംഗത്ത് വലിയ സാധ്യതകളാണുള്ളത്.
ചങ്ങനാശേരിയോട് ചേര്‍ന്നു കിടക്കുന്ന പൂവം ഗ്രാമപ്രദേശം ഗ്രാമീണ ടൂറിസം പദ്ധതികള്‍ക്ക് വലിയ സാധ്യതയുള്ള ഭൂപ്രദേശമാണ്. ചങ്ങനാശേരിയില്‍ നിന്നും കിടങ്ങറയില്‍ നിന്നും കോട്ടയം ജലപാതയിലക്ക് എത്തിച്ചേരുന്ന ജലപാതകളും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളാണ്. ദേശീയപാതകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിദേശ വിനോദ സഞ്ചാരികള്‍ ഈ ജലപാതകളിലൂടെ സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇതിന് വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. തേക്കടി സന്ദര്‍ശിച്ച ശേഷം ചങ്ങനാശേരി ബോട്ട് ജട്ടിയില്‍ നിന്ന് ആലപ്പുഴയ്ക്ക് പോകുന്നതിനായി നൂറ് കണക്കിന് വിദേശികള്‍ സ്ഥിരമായി എല്ലാ ദിവസവും എത്തിയിരുന്നു. ജലപാതയിലെ തടസ്സമാണ് പിന്നീട് വിദ്ദേശികളെ ഇവിടെ നിന്നും അകറ്റിയത്.
ആലപ്പുഴ ചങ്ങനാശേരി ബോട്ട് റൂട്ടില്‍ കിടങ്ങറ കുന്നങ്കേരി റൂട്ടിലുള്ള ഉള്ള കെ.സി .പാലം ഹൗസ് ബോട്ടുള്‍പ്പെടെ വലിയ ബോട്ടുകള്‍ക്ക് കടന്നു പോകുന്നതിനു തടസ്സമായിരുന്നു.1995 ല്‍ പണിത ഈ പാലം യാത്രാബോട്ടുകള്‍ വെള്ളപൊക്ക സമയത്ത് ചുക്കായക്കുട് ഇളക്കി മാറ്റിയാണ് സര്‍വീസ് നടത്തിയിരുന്നത്. ഈ പാലം ഉയര്‍ത്തുന്നതിനുള്ള 7.5കോടി രൂപയുടെ കരാര്‍ പൊതുമരാമത്ത് വിഭാഗം അംഗീകരിച്ചത് ടൂറിസംമേഖലയ്ക്ക് ആശ്വാസമായി. വര്‍ഷങ്ങളായി കെ.സി. പാലം ഉയര്‍ത്തുന്നതിനായി വ്യാപാരികളും മറ്റും നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു . കേരളത്തിന്റെ കായല്‍സൗന്ദര്യം ആസ്വദിക്കുന്നതിന് വിദേശകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനി ചങ്ങനാശേരി കിടങ്ങറ ജലപാതയിലൂടെ കടന്നുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: