മലയിന്‍കീഴ്: ബവ്കോ മദ്യവില്പനശാല മാനേജറെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചകേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ മലയിന്‍കീഴ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പാലോട്ടുവിള കുരിയോട് സ്വദേശി ജിത്തു എന്ന സാംജിത്തി(36)നെയാണ് വിവിധയിടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുവന്നത്. ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച ബൈക്കും കണ്ടെടുത്തു. ഈ കേസില്‍ ഒളിവിലായിരുന്ന മറ്റൊരു പ്രതി മണപ്പുറം സ്വദേശി കുമാര്‍ എന്ന രതീഷ്കുമാറി(35)നെയും അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ ആറുപേര്‍ പിടിയിലായി. ഒരാള്‍ ഒളിവിലാണ്. കഴിഞ്ഞ ജൂലൈ ഒന്‍പതിനാണ് സംഭവം. ബവ്കോയുടെ മലയിന്‍കീഴ് മദ്യവില്പനശാലയിലെ മാനേജര്‍ ഷാജിയെയാണ് മേപ്പൂക്കട ജംഗ്ഷനില്‍ വച്ച് ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: