”വിദ്വേഷം, രോഷം, കലാപം, ധ്രുവീകരണ രാഷ്ട്രീയം എന്നിവ ഇന്ത്യയില്‍ തലപൊക്കിയിരിക്കുന്നു. പുരോഗമന വാദികള്‍ വെടിയേറ്റു കൊല്ലപ്പെടുന്നു. ദളിതരായതിനാല്‍ ആളുകളെ മര്‍ദ്ദിക്കുന്നു. ബീഫ് കഴിക്കുന്നുവെന്ന സംശയത്തില്‍ മുസ്ലിങ്ങളെ കൊല്ലുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയെ വിഭജിക്കുന്നു, ധ്രുവീകരിക്കുന്നു. വളരെ അപകടകരമാണീ അവസ്ഥ.”
”മോദി രാജ്യത്തെ നശിപ്പിക്കുന്നു- അമേരിക്കയില്‍ ആഞ്ഞടിച്ച് രാഹുല്‍” എന്ന ശീര്‍ഷകത്തില്‍ മലയാള പത്രമുത്തശ്ശിയുടെ ചെന്നൈ പതിപ്പില്‍ 13.9.17 ല്‍ വന്ന വാര്‍ത്തയാണിത്.
ഗാന്ധിയന്‍ പാര്‍ട്ടിയുടെ യുവതുര്‍ക്കികള്‍ പശുക്കുട്ടിയെ അനധികൃതമായി അറുത്തുതിന്നര്‍മാദിച്ചത് നാം കണ്ടു. ദിഗ്വിജയ് സിങ് മോദിയെ അധിക്ഷേപിച്ചു. ഇപ്പോഴിതാ കാലഫോര്‍ണിയ സര്‍വകലാശാലയില്‍ അസംബന്ധങ്ങള്‍ കോണ്‍ഗ്രസിന്റെ കുട്ടിത്തമ്പുരാനും വിളമ്പിയിരിക്കുന്നു.
വിദേശത്ത് ഭാരത വംശജരെ അഭിസംബോധന ചെയ്യുന്ന നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന വിദ്വാനാണ് അമേരിക്കയില്‍ പോയി ഈ രാജ്യത്തെ ചെളിവാരിയെറിഞ്ഞത്. ‘കാവി ഭീകരത’യാണ് ഭാരതം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ആ രാജ്യത്തിന്റെ പ്രതിനിധിയെ പണ്ട് ‘ബോധവല്‍ക്കരിച്ച’വനും, ദോക്ലാം പ്രശ്നത്തിന്റെ ‘നിജസ്ഥിതി’ അറിയാന്‍ ചൈനീസ് അംബാസഡറെ ചെന്നു കണ്ട രാഷ്ട്രതന്ത്രജ്ഞനുമാണിദ്ദേഹം. യുഎന്‍ മനുഷ്യാവകാശ സംഘടനയ്ക്കും മറ്റും ഭാരതത്തിനെതിരായി വിരല്‍ ചൂണ്ടാന്‍ വിഭവങ്ങള്‍ നല്‍കുന്നത് ഇതുപോലുള്ളവരാണ്.
നാട് നന്നായി ഭരിച്ചതുകൊണ്ടാകാം രാഹുലിന്റെ പാര്‍ട്ടിയെ ജനം അധികാരത്തില്‍നിന്നും ഇറക്കിവിട്ടത്. കുംഭകോണ വിഷയത്തില്‍ കോണ്‍ഗ്രസിനെ വെല്ലാന്‍ ഭൂമിയില്‍ മറ്റൊരു കക്ഷിയില്ല. ജനാധിപത്യ സംസ്കാരം കരകവിഞ്ഞതുകൊണ്ടാണ് പാര്‍ട്ടി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും രാഷ്ട്രീയ പ്രതിയോഗികളെയും വിമര്‍ശകരെയും വേട്ടയാടിയതും ജയിലിലടച്ചതും.
അഭിപ്രായ സ്വാതന്ത്ര്യം വിലമതിച്ചതുകൊണ്ടാണ് ‘നാവടക്കൂ, പണിയെടുക്കൂ- അടിയന്തരാവസ്ഥ നാടിന്റെ നന്മക്ക്’ മുതലായ മുദ്രാവാക്യങ്ങള്‍ ചമച്ചത്. ന്യൂനപക്ഷ പ്രേമം അനിയന്ത്രിതമായപ്പോള്‍ മൂവായിരത്തിലേറെ സിക്കുകാെര കാലപുരിക്കയച്ച് കോണ്‍ഗ്രസ് അതിനു ശമനം കണ്ടു. ദൡത് സേവനം കൊണ്ട് പൊറുതിമുട്ടിയതിനാല്‍ ജഗ്ജീവന് റാം പാര്‍ട്ടി വിട്ടു.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് സീതാറാം കേസരിക്ക് അപമാനിതനായി ഒഴിയേണ്ടിവന്നു. കേരളത്തിലെ ഒരു വര്‍ഷത്തെ മാര്‍ക്സിസ്റ്റ് ഭരണത്തില്‍ നിരവധി ദളിതര്‍ക്കു ജീവന് വെടിയേണ്ടിവന്നത് കുംഭകോണകക്ഷി അറിഞ്ഞിട്ടേയില്ല. ദളിത്-ക്രിസ്ത്യന്‍, ദളിത്-മുസ്ലിം സംവരണത്തിന് പാര്‍ട്ടി ശ്രമിക്കുന്നതും യഥാര്‍ത്ഥ ദളിതരോടുള്ള സ്നേഹംകൊണ്ടാണ്!
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒന്നാമത്തെ കക്ഷിയായപ്പോള്‍ കൂടുതല്‍ ആഹ്ളാദപ്രകടനം നടന്നത് ഇറ്റലിയില്‍ സോണിയയുടെ ജന്മദേശമായ ഒര്‍ബസാേനായില്‍ ആണെന്ന് 14-5-2004 ല്‍ പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ടുചെയ്തു. ഇംഗ്ലീഷുകാര്‍ സൃഷ്ടിച്ച പാര്‍ട്ടിക്ക് ഇറ്റാലിയന്‍ രക്ഷിതാവിനെ നിശ്ചയിച്ചിട്ടുള്ളവരാണ് ഭാരതത്തെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുന്നത്.
കോണ്‍ഗ്രസ് മതേതരകക്ഷിയായത് സ്വാതന്ത്ര്യാനന്തരം മാത്രമാണെന്നുള്ളതാണ് പരമാര്‍ത്ഥം. അതിനുമുമ്പ് ഈ രാജ്യത്തെ പ്രബല മതന്യൂനപക്ഷങ്ങളോ ബ്രിട്ടീഷ് സര്‍ക്കാരോ അതിനെ ഒരു സെക്കുലര്‍ പാര്‍ട്ടിയായി കണ്ടിട്ടേയില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെടുന്നതു തടയാനും ഖിലാഫത്തിനെ പിന്തുണച്ച കോണ്‍ഗ്രസിനായില്ല.
ദളിത്-അവശജന പിന്തുണയും പാര്‍ട്ടിക്കുണ്ടായിരുന്നില്ലെന്ന് ചരിത്രം പറയുന്നു. 1916 ല്‍ മദിരാശിയില്‍ ജസ്റ്റീസ് പാര്‍ട്ടി രൂപംകൊണ്ടത് കോണ്‍ഗ്രസില്‍ സവര്‍ണാധിപത്യം ആരോപിച്ചാണ്. അംേബദ്കര്‍ പക്ഷത്തിന്റെ നിലപാടും നമുക്കറിയാം. 2019 ലെ തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാല്‍ ഭാരതത്തില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കപ്പെടും, പിന്നെ തെരഞ്ഞെടുപ്പൊന്നും ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് ഈയിടെ മുന്നറിയിപ്പ് നല്കി.
പക്ഷെ കോണ്‍ഗ്രസിന്റെ പൂര്‍ണ സ്വരാജ് പ്രഖ്യാപനവും, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവുമെല്ലാം ഹിന്ദുരാഷ്ട്ര സ്ഥാപന യജ്ഞങ്ങളാണെന്നാണ് മുസ്ലിംലീഗും ബ്രിട്ടീഷ് രാജും വ്യാഖ്യാനിച്ചിരുന്നത്. ഒരിക്കല്‍ തങ്ങള്‍ക്കെതിരായി ഉന്നയിക്കപ്പെട്ട അതേ ആരോപണങ്ങള്‍ കോണ്‍ഗ്രസുകാരിപ്പോള്‍ ബിജെപിക്കെതിരെ ആത്മവഞ്ചനാപരമായി തൊടുത്തുവിടുന്നു.
ബംഗ്ലാദേശിലെ ഹിന്ദുക്കളെ പാക് പട്ടാളവും ജമാ അത്തെ ഇസ്ലാമിയും ചേര്‍ന്ന് കൊന്നൊടുക്കിയ വസ്തുത നാം അറിയുന്നത് ‘ദി ബ്ലഡ് ടെലഗ്രാം’ എന്ന പുസ്തകം 2013 ല്‍ പുറത്തുവന്നപ്പോഴാണ്. അതുപോലെ പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ദുരവസ്ഥ ഓര്‍ത്തോ, കശ്മീര്‍ താഴ്വരയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട പണ്ഡിറ്റുകള്‍ക്കുവേണ്ടിയോ കണ്ണീരൊഴുക്കാന്‍ മനുഷ്യാവകാശക്കാരെയോ മതേതര മഹാത്മക്കളെയോ കാണുന്നില്ല.
പക്ഷെ പാലസ്തീനികള്‍ക്കും രോഹിംഗ്യകള്‍ക്കും വേണ്ടി കരയാന്‍ ഇവരുണ്ട്. ‘അഭയം’ തേടി ഭാരതത്തിലെത്തുന്ന രോഹിംഗ്യകള്‍ ദൂരമേറെയുള്ള ജമ്മുവിലും ലഡാക്കിലും േചക്കേറാന്‍ (കശ്മീര്‍ വേണ്ടതാനും) ഉത്സാഹം കാണിക്കുന്നതിന്റെ യുക്തിയെന്താണെന്ന് മതേതരന്മാര് വിശദീകരിക്കുന്നില്ല. അഭയാര്‍ത്ഥികള്‍ നാളെ രാജ്യത്തിന്റെ ആശങ്കയായാലും ഇവര്‍ പ്രതികരിക്കില്ല. സ്വപന് ദാസ്ഗുപ്ത എംപി പാര്‍ലമെന്റില്‍ ഉന്നയിച്ചതാണീ പ്രശ്നം.
നിരവധി സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ച കോണ്‍ഗ്രസാണിപ്പോള്‍ ഗോവധ നിരോധനത്തിനെതിരെ കോമരം തുള്ളുന്നത്. ബീഫിന്റെ പേരില്‍ മുസ്ലിങ്ങളെ കൊല്ലുന്നുവെന്ന് മുറവിളി കൂട്ടുന്നവര്‍ ദക്ഷിണേന്ത്യയില്‍ പതിന്മടങ്ങ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ഇസ്ലാമിസ്റ്റുകള്‍ വകവരുത്തിയതിനെക്കുറിച്ച് മൗനം ദീക്ഷിക്കുന്നു. ബംഗാളില്‍ മുഖ്യമന്ത്രിതന്നെ ഹിന്ദുവേട്ടയ്ക്ക് ചൂട്ടുപിടിക്കുന്നു. ലൗ ജിഹാദിനെ ആശിര്‍വദിക്കുന്നു.
ഗൗരി ലങ്കേഷിന്റെ പേരിലാണ് സംഘപരിവാറിനെതിരായ ഇപ്പോഴത്തെ യക്ഷിവേട്ട. കൊലയാളി പിടിക്കപ്പെടുന്നതിനു മുമ്പേ അയാളുടെ രക്തം മതേതരന്മാര് തിരിച്ചറിഞ്ഞിട്ടുണ്ട്. 2015 ല്‍ കൊല്ലപ്പെട്ട കല്‍ബുര്‍ഗിയുടെ കാര്യവും അതുതന്നെ. കര്‍ണാടകം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതികളെ പിടിക്കാതെ സംഘപരിവാറിനെ പഴിക്കാന്‍ ബോധപൂര്‍വം അവസരം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ആര്‍ക്കെന്തു സംഭവിച്ചാലും പഴി ഹിന്ദുത്വാഭിമാനികള്‍ കേള്‍ക്കണം എന്നതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: