മറയൂര്‍: കാന്തല്ലൂര്‍ റേയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന കരിമ്പാറ വനമേഖലയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന ചന്ദനമരം വെട്ടിക്കടത്തി. ഇന്നലെ രാവിലെയാണ് സംഭവം വനംവകുപ്പ് അറിയുന്നത്. ഈ മേഖലയില്‍ രണ്ട് കാവല്ക്കാരുണ്ടായിരുന്നിട്ടും ചന്ദനമരം മോഷ്ടിക്കപ്പെട്ടു.
പയസ്നഗര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ പ്രദേശത്ത് ആട്മേയ്ക്കാന്‍ എത്തിയ നാട്ടുകാരാണ് മോഷണം നടന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. നായയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും തെരടിപള്ളം ഭാഗത്തേയ്ക്കാണ് നായ്ക്കള്‍ പോയത്.
വെട്ടിമാറ്റിയ ചന്ദനം പ്രദേശത്തെ അജ്ഞാത കേന്ദ്രത്തില്‍ ഒളിപ്പിച്ചിരിക്കുന്നതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.കാവല്ക്കാരുണ്ടായിരുന്നിട്ടും ചന്ദനമരം മോഷണം പോയ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: