തൊടുപുഴ: എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് സ്ഥിരം കുറ്റവാളി. ബുധനാഴ്ച രാത്രി തൊടുപുഴ പോലീസ് സ്റ്റേഷന് മുന്നില്‍ വച്ച് പോലീസിനെ ആക്രമിച്ച സംഭവമാണ് ശരത്തിനെതിരെയുള്ള അവസാന കേസ്. ഒരു മാസം മുന്‍പ് പുറപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ശരത്തിനെ അറസ്റ്റ് ചെയ്യാതെ കരിങ്കുന്നം പോലീസ് ഒളിച്ചുകളിക്കുന്നതിനിടെയാണ് തൊടുപുഴ സ്റ്റേഷന് മുന്നില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം അഴിച്ചുവിട്ടത്.
ബസ് സ്റ്റാന്‍ഡിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് തൊടുപുഴ പോലീസ് സ്റ്റേഷന് മുന്നില്‍ എസ്എഫ്ഐ സംഘം എത്തിയത്. ഇതറിഞ്ഞ് എത്തിയ പോലീസുകാരനെയാണ് ബൈക്കിന് മുന്നിലേക്ക് തള്ളിയിട്ടത്.
ഒപ്പമെത്തിയ പോലീസുകാരെ അസഭ്യം പറഞ്ഞ സംഘത്തെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല.പോലീസിന്റെ ഇത്തരം സമീപനങ്ങളാണ് എസ്എഫ്ഐ നേതാവ് അക്രമം സ്ഥിരം പരിപാടിയാക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: