എടത്വാ: കാല്‍വഴുതി നദിയില്‍ വീണ അമ്മയ്ക്കും മകള്‍ക്കും തൊഴിലാളി രക്ഷകനായി. ചങ്ങനാശ്ശേരി നാലുകോടി സ്വദേശി സതിക്കും മകള്‍ രേഷ്മയ്ക്കുമാണ് തലവടി മുരിക്കോലിമുട്ട് കുറ്റിത്തറ ബാലകൃഷ്ണന് രക്ഷകനായത്.
സഹോദരി ഭര്‍ത്താവായ തലവടി കറത്തേരി സുരേന്ദ്രന്റെ വീട്ടില്‍ എത്തിയതാണ് സതിയും രേഷ്മയും. വീട്ടിലേക്ക് പോകുന്ന വഴിയില്‍ കാല്കഴുകാന് മുരിക്കോലിമുട്ട് പമ്പാനദിയില്‍ ഇറങ്ങിയതാണ് അമ്മയും മകളും. കാല്‍വഴുതി വീണ രേഷ്മയ്ക്കൊപ്പം സതിയും നദിയില്‍ പതിക്കുകയായിരുന്നു.
ശക്തമായ ഒഴുക്കില്‍പെട്ട് സതിയും രേഷ്മയും കൈകാലിട്ടടിക്കുന്നത് കണ്ടാണ് അതുവഴിവന്ന ബാലകൃഷ്ണന് നദിയിലേക്ക് എടുത്ത് ചാടി ഇരുവരേയും രക്ഷിച്ചത്. ബാലകൃഷ്ണന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. വെള്ളപ്പൊക്കത്തില്‍ ഇരുകരകളും കവിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: