ഹസ്തിനപുരത്തെ വിറപ്പിച്ചെങ്കിലും പക്വതയോടെ പെരുമാറി വന്‍യുദ്ധം ഒഴിവാക്കാന്‍ ബലരാമന് സാധിച്ചു. ഹസ്തിനപുരത്തിന്റെ അഹങ്കാരത്തെ ധീരമായി ചോദ്യം ചെയ്യുവാനും ബലരാമന് സാധിച്ചു. ചില ഘട്ടങ്ങളില്‍ മഹായുദ്ധങ്ങള്‍ ഒഴിവാക്കാന്‍ ശക്തിപ്രകടനം കൂടി വേണ്ടിവരും. ഭാരതം ഇപ്പോഴും അതു തെളിയിച്ചുനില്ക്കുകയാണല്ലോ.
ബലരാമന് യഥാര്‍ത്ഥത്തില്‍ ഹസ്തിനപുരത്തെ രക്ഷിക്കുകയായിരുന്നു. ദുര്യോധനന് തന്റെ ശിഷ്യനായതിനാല്‍ ആ സ്നേഹം കൊണ്ടാണ് ഹസ്തിനപുരത്തിനെ രക്ഷിച്ചതെന്ന് ചിലര്‍ക്കെങ്കിലും ആക്ഷേപമുണ്ടായിരുന്നു. ഏതുനിലയ്ക്കായാലും പക്വതയോടെയുള്ള പെരുമാറ്റമായി അത്.
എന്നാല്‍ ഈ പക്വത എല്ലാക്കാലത്തും നിലനിര്ത്താനായെന്നുവരില്ലാ എന്ന് ബലരാമന് വ്യക്തമായി അറിയാം. അതുകൊണ്ടാണ് കുരുക്ഷേത്രയുദ്ധഘട്ടത്തില് ബലരാമന് തീര്ത്ഥാടനത്തിനെന്നപേരില് സ്ഥലം വിട്ടത്. അങ്ങിനെ നാടുവിട്ടുപോയിട്ട് പക്വതയോടെയുള്ള പെരുമാറ്റത്തിന് ബലരാമന് സാധിച്ചുവോ?
തുടര്‍ അനുഭവങ്ങളിലേക്ക് നമുക്കൊന്ന്എത്തിനോക്കാം. പല പുണ്യതീര്‍ത്ഥങ്ങളിലും സന്ദര്‍ശനം നടത്തിയ ബലരാമന് നൈമിശാരണ്യത്തിലെത്തി. നൈമിശാരണ്യം എവിടെയെന്നത് തല്ക്കാലം അവിടെനില്‍ക്കട്ടെ. ഇപ്പോള്‍ എത്തിനില്ക്കുന്നസ്ഥലം നൈമിശാരണ്യം എവിടെയെന്നത് തല്കാലം അവിടെനില്‍ക്കട്ടെ.
ഇപ്പോള്‍ എത്തിനില്ക്കുന്നസ്ഥലം നൈമിശാരണ്യം തന്നെ.
വ്യാസശിഷ്യനായ സൂതന്‍ രോമഹര്‍ഷണന്‍ ബ്രഹ്മാസനത്തിലിരുന്ന് ജ്ഞാനാര്‍ത്ഥികള്‍ക്ക് ശാസ്ത്രം വിശദീകരിച്ചുനല്‍കുന്നു. ഭഗവാന് ബലരാമന് എഴുന്നള്ളുന്നതുകണ്ട് സദസ്സിലുള്ളവരെല്ലാം എഴുന്നേറ്റുചെന്ന് ബലരാമനെ ആദരിച്ചു. എന്നാല്‍ സൂതന്‍ ബലരാമനെതെല്ലും ഗൗനിച്ചില്ല.
ബ്രഹ്മാസനത്തിലിരിക്കുന്നവര് ഭഗവാനെയല്ലാതെ മറ്റൊന്നിനേയും മാനിച്ച് വന്ദിക്കേണ്ടതില്ലായെന്ന ശാസ്ത്രവാക്യമായിരുന്നു സൂതന്റെ ന്യായം. സദസില്വരുന്നവന് ആരായാലും ബ്രഹ്മാസനത്തിലിരികുന്നവനെ ആചാര്യഭാവത്തില്‍ വന്ദിക്കണമെന്നാണ് ശാസ്ത്രം. ബ്രഹ്മാസനത്തിലിരിക്കുന്ന ആചാര്യന് ആരായാലും ആവ്യക്തിയെ എല്ലാവരും വ്യാസബുദ്ധിയോടെ കാണണമെന്നാണ് ശാസ്ത്രവിധി.
ഇതൊക്കെയാണെങ്കിലും ബലരാമന് അതേക്കുറിച്ചൊന്നും ആലോചിച്ചില്ല. ബലരാമന് ആലോചിച്ചത് വ്യാസമഹര്ഷിയെക്കുറിച്ചുതന്നെയാണ.് ഭഗവാന് വേദവ്യാസന് ഇരുന്ന മഹാപീഠത്തിലാണ് സൂതന്‍ ഇരിക്കുന്നത്. ഭഗവാന് വേദവ്യാസന് ബ്രഹ്മത്തെ തിരിച്ചറിഞ്ഞ് ബ്രഹ്മത്വത്തില്‍ ലയിച്ചു ജീവിച്ചവനാണ്. ആ പീഠത്തിലിരിക്കുന്ന വ്യക്തി ഭഗവാന് തുല്യമായ അറിവും സമ്പാദിച്ചിരിക്കും.
എന്നിട്ടും ആദിശേഷനായിരിക്കുന്ന തന്നെ തിരിച്ചറിയാനും അതിനനുസരിച്ചുപെരുമാറാനും സൂതന്‍ തയ്യാറായില്ല. അറിവുള്ളവന് ആചരിക്കുമ്പോള്‍ ലോകരും അതുകൊണ്ടാചരിക്കും. ഇവിടെ സൂതന്‍ അതിനുതയ്യാറായില്ല. അതു വഴി ഈ സൂതന്‍ വേദവ്യാസനേയും മഹാവിഷ്ണുവിനേയുമാണ് നിന്ദിച്ചിരിക്കുന്നത്. ലോകമര്യാദയെ സൂതന്‍ ധിക്കരിച്ചിട്ടുണ്ടെങ്കില് ശിക്ഷയ്ക്കും അര്‍ഹനാണ്.
” ഏതദര്ത്ഥോഹി ലോകേളസ്മിന്‍ അവതാരോ മായാകൃതഃ ഞാന്‍ ഈ ലോകത്തില്‍ അവതരിച്ചത് എന്തുദ്ദേശ്യത്തിലാണ്. ദുഷ്ടന്മാരെയും വഞ്ചകന്മാരെയും നശിപ്പിച്ച് ധര്‍മം നിലനിര്‍ത്തലാണ് അവതാരോദ്ദേശ്യം. ആ നിലയ്ക്ക് വേഷംകെട്ടുവിദ്വാന്മാരെയും ബുദ്ധിജീവികളെന്നഹങ്കരിക്കുന്നവരേയും നശിപ്പിക്കാന്‍ കടപ്പെട്ടവനാണ് ഇവിടെ ഈ സൂതന്‍ വധാര്‍ഹനാണ്.
എന്നാല്‍ താന്‍ ഇപ്പോള്‍ തീര്‍ത്ഥയാത്രയിലാണ് തീര്ത്ഥയാത്രാവസരത്തില് ഇപ്പോള്‍ കഠിനകര്മങ്ങള് ചെയ്യുകയോ ആയുധം പ്രയോഗിക്കുകയോ നിഷിദ്ധമാണ്. എന്നാല്‍ വല്ലഭന് പുല്ലുമായുധം എന്നല്ലെ. ഒരു പുല്ലുകൊണ്ടെങ്കിലും ഇവനുള്ള ശിക്ഷ വിധിക്കേണ്ടതാണ്.
ബലരാമന്റെ ചിന്ത ഈ വഴിക്കു നീങ്ങിയതോടെ തെല്ലും താമസമുണ്ടായില്ല.
ഒരു ദര്‍ഭപ്പുല്ലിന്റെ പ്രയോഗത്തില്‍ സൂതന്‍ മരിച്ചുവീണു. ഒരു പുല്ലിന്റെ ബലത്തില്‍ സൂതന്‍ വീണതോടെ സദസിലുണ്ടായിരുന്ന എല്ലാവരും ഖിന്നമാനസരായി പ്രതിഷേധത്തോടെ എഴുന്നേറ്റുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: