കൊച്ചി: വിവിധ മതങ്ങളിലേക്ക് പോയ ശേഷം ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയത് 3000 ഓളം പേര്. ഇസ്ലാം മതം സ്വീകരിച്ച 2200 ഓളം പേരും പെന്തക്കോസ്ത് സഭയില്‍ നിന്ന് 800 ഓളം പേരും തിരികെ എത്തി. 1999 മുതല്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഷ വിദ്യാ സമാജമാണ് ഇവരുടെ തിരിച്ചുവരവിന് രാജ്യമൊട്ടാകെ അവസരമൊരുക്കിയത്.
വിവിധ മതങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന ആര്‍ഷ വിദ്യാസമാജം ഒരുമതവും മോശമാണെന്ന് പറയുന്നില്ല. ബൈബിളും ഖുര്‍-ആനും ഗീതയുമെല്ലാം പഠിപ്പിക്കും. എല്ലാ മതഗ്രന്ഥവും പഠിച്ചശേഷം നല്ലത് ഏതാണെന്ന് തിരിച്ചറിയാന്‍ അവസരം നല്‍കുകയാണ് സമാജം ചെയ്യുന്നതെന്ന് ഡയറക്ടര്‍ കെ.ആര്. മനോജ് പറഞ്ഞു.
2009 മുതലാണ് രാജ്യത്ത് മതപരിവര്‍ത്തനം ഏറിയത്. കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെല്ലാം മതപരിവര്‍ത്തനം വ്യാപകമാണ്. ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍ തുടങ്ങി നല്ല വിദ്യാഭ്യാസം നേടിയവരാണ് മതപരിവര്‍ത്തനത്തിന് വിധേയരാകുന്നത്. പ്രൊഫഷണല്‍ കോളേജുകളില്‍ മതപരിവര്‍ത്തനത്തിനായി ചില സംഘടനകള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്.
സന്തോഷം അടക്കാനാവാതെ അച്ഛനും അമ്മയും
കൊച്ചി: നഷ്ടപ്പെട്ടെന്ന് കരുതിയ മകളെ തിരികെ കിട്ടിയപ്പോള്‍ രവീന്ദ്രനും ആശയ്ക്കും സന്തോഷം അടക്കാനായില്ല. അവര്‍ മകളുടെ കവിളില്‍ ഉമ്മ വെച്ചു. അവള് തിരിച്ചും ഉമ്മ നല്കി സന്തോഷം പങ്കിട്ടു. ഇസ്ലാം മതം സ്വീകരിച്ചശേഷം ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ ആതിര വീട്ടുകാരെ കണ്ട രംഗം എല്ലാവരുടെയും കണ്ണുനനയിച്ചു.
പുതിയ ഊര്‍ജ്ജം കിട്ടിയപോലെയാണ് മകളുടെ തിരിച്ചുവരവെന്ന് രവീന്ദ്രന് പറഞ്ഞു. ആതിരയെ കാണാതായ ശേഷം ഒരേ കിടപ്പിലായിരുന്ന ആശ കൊച്ചിയില്‍ ഊര്‍ജ്ജസ്വലതയോടെ ഓടിയെത്തുകയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഒരു ബന്ധുവിന്റെ വീട്ടിലാണ് ആതിരയെ ഇപ്പോള്‍ താമസിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: