ബംഗളുരു: ബംഗളുരുവില്‍ മലയാളി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍. പണം തട്ടാനായിരുന്നു കൊലപാതകമെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്കി. തടാകത്തില്‍ ഉപേക്ഷിച്ച മൃതദേഹം പിന്നീട് കുഴിച്ചിടുകയായിരുന്നു.
50 ലക്ഷം രൂപ മോചനദ്രവ്യം നല്കി രക്ഷിക്കണമെന്ന് ശരത്ത് വാട്സ്ആപ് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശരത്തിനെ അജ്ഞാതര്‍ സംഘം തട്ടിക്കൊണ്ടു പോയത്. പുതുതായി വാങ്ങിയ റോയല്‍ എന്ഫീന്ഡ് ബൈക്കില്‍ സുഹൃത്തുക്കളെ കാണാന്‍ പോയ ശരത്ത് പിന്നീട് മടങ്ങിവന്നില്ല.
ഇതിനുശേഷമാണ് മോചനദ്രവ്യം കൊടുത്തു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോ എത്തിയത്. ശരത്തിന്റെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടിക്കാനായില്ല. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ ശരത്ത് ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടാംവര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് വിദ്യാര്ഥിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: