കണ്ണൂര്‍: മത്സരപരീക്ഷക്കായി സൗജന്യ പരിശീലനം നല്കി വരുന്ന പിണറായി ആസ്ഥാനമായുള്ള ഗ്രാന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഇരിട്ടി, കണ്ണൂര്‍ എന്നിവിടങ്ങളിലും സൗജന്യപരീക്ഷാ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 90 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ 30 പേര്‍ക്കാണ് പ്രവേശനം നല്‍കുക. വിവിധ വിഭാഗങ്ങളില്‍ പ്രഗത്ഭരായ പരിശീലകര്‍ സൗജന്യമായാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക. പരിശീലനത്തിനുള്ള ചെലവുകള്‍ മാത്രം ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കും. പിണറായി, തലശ്ശേരി, ചാലോട്, അണ്ടല്ലൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ പരിശീലനകേന്ദ്രങ്ങളുള്ളത്. കരസേന, നാവികസേന, വ്യോമസേന, സിആര്‍പിഎഫ്, ഐഎസ്എഫ്, ആര്‍പിഎഫ്, ആര്‍എഎഫ്, ഐടിബിപി തുടങ്ങിയ കേന്ദ്രസേനകളിലും പോലീസ്, എക്സൈസ്, ജയില്‍, ഫോറസ്റ്റ്, ഫയര്‍ഫോഴ്സ് തുടങ്ങിയ സംസ്ഥാന സേനകളിലും യുവതി, യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതുതായി പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പ്രസിഡന്റ് എ.എം.വിജേഷ്, പി.കെ.സുബിന്, എന്‍.നിഖ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അഷറഫ് പുറവൂരിന്റെ പ്രസ്താവന വസ്തുതാവിരുദ്ധം: ഐഎന്‍എല്‍
കണ്ണൂര്‍: ഐഎന്‍എല്‍ നേതാക്കള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന സേട്ട് സാഹിബ് സാംസ്കാരിക വേദി പ്രസിഡന്റ് അഷറഫ് പുറവൂരിന്റെയും മറ്റ് ഭാരവാഹികളുടെയും പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി താജുദ്ദീന് മട്ടന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇബ്രാഹിം സുലൈമാന്‍ സേട്ടു സാംസ്കാരിക കേന്ദ്രം പണിയുന്നതിന് വേണ്ടി 14 ജില്ലകളിലും ഐഎന്‍എല്‍ പണപിരിവ് നടത്തിയെന്നത് സത്യമാണ്. കണ്ണൂര്‍ ജില്ലയില്‍ അന്ന് അഷറഫ് പുറവൂരുള്പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയത്. ആ കണക്ക് അദ്ദേഹം അവതരിപ്പിച്ചിരുന്നില്ല. ജില്ലയില്‍ നിന്നും 11 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയതില്‍ സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയത് 3 ലക്ഷം രൂപയാണ്. ബാക്കി തുകയുടെ കണക്ക് അഷറഫ് പുറവൂരാണ് വ്യക്തമാക്കേണ്ടത്. പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയപ്പോള്‍ ഈ കണക്കിനെ കുറിച്ച് വ്യക്തതവരുത്താതെയും പാര്‍ട്ടിയുടെ റസീറ്റ് ബുക്ക് തിരിച്ചേല്പ്പിക്കാതെയുമാണ് പുറത്ത് പോയത്. ഇത് സംബന്ധിച്ച് നിയമനടപടി സ്വീകരിക്കുവാന്‍ പാര്‍ട്ടി ആലോചന തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും ഐഎന്‍എല്ലിന്റെ പേരില്‍ ഇയാള്‍ പണപ്പിരിവ് നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. വി.കെ.ഉമ്മര്‍ക്കുട്ടി, പി.വി.മുത്തലിബ്, പി.കെ.മൂസ, ഷാഹിദ് തയ്യില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: