എടത്വാ: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തമായതോടെ വെള്ളത്തിലായ കുട്ടനാട്ടില്‍ കുടിവെള്ളമില്ലാതെ ഗ്രാമവാസികള്‍ നെട്ടോട്ടത്തില്‍. മലിനീകരണം മൂലം പൊറുതിമുട്ടിയ കുട്ടനാട്ടില്‍ കുപ്പിവെള്ളം ആശ്രയിക്കേണ്ട അവസ്ഥയാണ് ഗ്രാമവാസികള്‍ക്ക്.
ഉള്‍പ്രദേങ്ങളില്‍ കുടിവെള്ള വിതരണ ലൈനില്ലാത്തതും, പൊതുടാപ്പുകള്‍ വെള്ളത്തില്‍ മുങ്ങിയതുമാണ് കടുത്ത ജലക്ഷാമത്തിന് കാരണമാകുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളും വെള്ളത്തില്‍ മൂടിയ നിലയിലാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നദികള്‍, തോടുകള്‍, കിണറുകള്‍ എന്നീ ജലശ്രോതസുകളായിരുന്നു കുട്ടനാട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.
എന്നാല്‍ ജലശ്രോതസ്സുകള്‍ എക്കലും മാലിന്യവും അടിഞ്ഞും, പാടത്തുനിന്ന് പുറംതള്ളുന്ന കീടനാശിനികളാലും മലിനമായി തീര്‍ന്നിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളമാണ് പൊതുജനങ്ങളുടെ ഏകാശ്രയം. എന്നാല്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റി കുടിവെള്ളം എത്തിക്കാന്‍ കഴിയുന്നില്ല.
17,885 ഹൗസ് കണക്ഷനുകളും 3,488 പൊതുടാപ്പുകളുമാണ് കുട്ടനാട്ടിലുള്ളത്. കണക്ഷന് എടുത്ത ഗുണഭോക്താക്കള്‍ക്ക് പോലും കുടിവെള്ളമെത്തിക്കാന്‍ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജല സംഭരണികളുണ്ടെങ്കിലും ശേഷിക്കുറവുകളുള്ള മോട്ടറുകളും തുരുമ്പെടുത്ത പൈപ്പുകളും കാരണം എല്ലാ പ്രദേശത്തും വെള്ളം എത്താത്ത അവസ്ഥയാണ്.
3,000 ലിറ്റര്‍ ശേഷിയുള്ള കിയോസ്കുകളും പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ വെള്ളം നിറക്കാന്‍ വാഹനങ്ങള്‍ക്ക് തുക നല്കാത്തതിനാല് കുറെ നാളുകളായി ഇവിടയും വെള്ളം കിട്ടുന്നില്ല. കുടിവള്ള പദ്ധതിയുടെ നിര്‍മ്മാണം റോഡിനെ നശിപ്പിച്ചതല്ലാതെ കുടിവെള്ളത്തിന് മാത്രം പരിഹാരം കണ്ടില്ല.
നീരേറ്റുപുറം ട്രീറ്റ് മെന്റ് പ്ലാന്റ് വര്‍ഷങ്ങളായി നേക്കുകുത്തിയായി നില്‍ക്കുകയാണ്. മഴയെ ആശ്രയിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടിരുന്ന കുട്ടനാട്ടില്‍ മഴയോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ ജല ലഭ്യത ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: