മുതുകുളം: മറ്റുളളവര്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുക എന്നത് ദൈവീക കര്‍ത്തവ്യമാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. മുതുകുളം കുരുംബകര ദേവീക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.
രാജ്യത്തിന്റെ ഭാവിയുടെ മൂലധനമാണ് അദ്ധ്യാപകര്‍. എത്ര മോശപ്പെട്ട കുട്ടിയാണെങ്കിലും അവനില്‍ ഒരു നന്മയുണ്ടാകും. എത്ര നല്ലവനാണെന്നു പറയുന്നവനിലും ഒരു മോശപ്പെട്ട സ്വഭാവമുണ്ടാകും. അത് തിരിച്ചറിയാനുളള അറിവ് അദ്ധ്യാപകന് നല്‍കുന്നത് ജഗദീശ്വരനാണെന്നും ജസ്റ്റീസ് കെ.ടി.തോമസ് പറഞ്ഞു.
എഴുത്താശ്ശാന്‍ തോമസ് കൊട്ടേക്കാട്ടില്‍, അങ്കണവാടി അദ്ധ്യാപിക ആര്.പ്രസന്നകുമാരി, എല്‍.പി.വിഭാഗം അദ്ധ്യാപിക ലേഖ, മുതുകുളം കുമാരനാശാന് മെമ്മോറിയല്‍ യു.പി.സ്കൂള്‍ പ്രഥമാദ്ധ്യാപിക എം.സുനിത, ഹൈസ്കൂള്‍ വിഭാഗം അദ്ധ്യാപകന് ഉണ്ണികൃഷ്ണന്, ഹയര്‍ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകന് റജി മാത്യു, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്.ബി. ശ്രീജയ എന്നിവരെ ജസ്റ്റീസ് കെ.ടി.തോമസ് അദരിച്ചു.
എം.ജി.യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സ് ഡയറക്ടര്‍ ഡോ.കെ.ശ്രീകൃഷ്ണകുമാര്‍ അദ്ധ്യക്ഷനായി.
വൈക്കം കേരള കലാപീഠം ചെയര്മാന് ഡോ.അമ്പലപ്പുഴ ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.ആര്. പ്രസാദ്, എന്‍.ശശാങ്കന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ തലത്തിലെ നൂറിലധികം മറ്റ് അദ്ധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: