തൃശൂര്‍: അര്ത്ഥചിന്തയില്ലാത്ത വേദപഠനം നിഷ്ഫലമാണെന്ന ഇഎംഎസ്സിന്റെ വാക്കുകള്‍ ചിലര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടാകാമെന്ന് കാലടി ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ആക്ടിങ്ങ് വൈസ്ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു. തെക്കെമഠത്തില്‍ ആരംഭിച്ച വേദാര്ത്ഥനവാഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈജ്ഞാനിക സമ്പത്ത് തിരിച്ചറിയുവാന്‍ അര്ത്ഥപഠനം അനിവാര്യമാണെന്നായിരുന്നു ഇഎംഎസ് പറഞ്ഞതിന്റെ സാരമെന്ന് പിന്നീട് കാലം ശരിവെക്കുകയുണ്ടായെന്നും ഡോ. അടാട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ വേദാര്ത്ഥനവാഹം എല്ലാ അര്‍ത്ഥത്തിലും മഹനീയ സങ്കല്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. പി.സി.മുരളീമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുവര്‍ണ്ണ നാലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.
യജ്ഞാചാര്യനായ ഡോ. കുറൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാടിന് ഒളപ്പമണ്ണ നീലകണ്ഠന് നമ്പൂതിരിപ്പാട് പുരസ്കാരം നല്കി. മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അനുഗ്രഹപ്രഭാഷണം നടത്തി. ‘ദ ട്രീറ്റീസ് ഓണ്‍ ഋഗ്വേദ’ എന്ന ഡോ. കുറൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ ഗ്രന്ഥം ഡോ. സുവര്‍ണ്ണ നാലപ്പാടിനു നല്കി ഡോ. ധര്‍മ്മരാജ് അടാട്ട് പ്രകാശനം ചെയ്തു. ആമുഖ പ്രഭാഷണത്തോടെ ഡോ.നമ്പൂതിരിപ്പാടിന്റെ വേദനവാഹം ആരംഭിച്ചു. അഡ്വ. പി.പരമേശ്വരന്, വടക്കുമ്പാട് നാരായണന്, ഡോ. പാഴൂര്‍ ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: