പഴയങ്ങാടി: കലകളുടെ ഈറ്റില്ലമായ ഫ്രാന്‍സില്‍നിന്ന് കലാകാരന്മാരായ ജീന്‍ ക്ലോദ് ആന്‍ഡ്രോയും ഭാര്യ ഹെലന് ആന്ഡ്രോഡും കുഞ്ഞിമംഗലം വല്ലാര്കുളങ്ങറ ഭഗവതികോട്ടത്തില് എത്തി. ഉത്തരകേരളത്തിലെ ഏറ്റവും വലിയ ചുമര്‍ചിത്ര സാങ്കേതമായ വല്ലാര്‍കുളങ്ങര ഭഗവതിക്കോട്ടത്തിലെ ചുമര് ചിത്രങ്ങള്‍ ആസ്വദിച്ചാണ് ഇവര്‍ മടങ്ങിയത്. 2015-16 കാലത്താണ് ചുമര്‍ചിത്രകാരന്‍ കെ.ആര്.ബാബുവിന്റെ നേതൃത്വത്തില്‍ മുപ്പതോളം കലാകാരന്മാര് ചേര്‍ന്ന് 45 ദിവസം നീണ്ടുനിന്ന ശില്പശാലയില് കോട്ടത്തിലെ ഏഴു തെയ്യരൂപങ്ങളും കാവും നാഗവും വീരാളിപ്പട്ടും മറ്റും വര്‍ണ്ണ ചിത്രങ്ങളായി ക്ഷേത്തിലെ ചുമരില്‍ ഇടം നേടിയത്. പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക്ലോറിന്റെ ആഭിമുഖ്യത്തിലായിരുന്നു ചുമര്‍ചിത്ര ശില്പശാല അരങ്ങേറിയത്.
കംബോഡിയന്‍ ദമ്പതികളുടെ മകളായ ഹെലന് ഫ്രഞ്ച് സൈന്യത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു. ഫ്രാന്‍സിലെ ഗന്നയില് വര്‍ഷാവര്‍ഷം നടക്കുന്ന ഗന്നാ ഫെസ്റ്റിവിലിന്റെ സംഘാടകയായി പ്രവര്‍ത്തിക്കുകയാണ്. ഭര്‍ത്താവ് ക്ലോദ് ആന്ഡ്രോഡും ഗന്നാഫെസ്റ്റിവലിന്റെ സംഘാടകനാണ്.
കുഞ്ഞിമംഗലം വല്ലാര്‍കുളങ്ങര കോട്ടം മാനേജിംഗ് ട്രസ്റ്റി കെ.പത്മനാഭന് ട്രസ്റ്റിമാരായ ടി.വി.ചന്ദ്രന്, ടി.വി.ബാലന്, സുനില്‍, കെ.വി.രാജേന്ദ്രന് എന്നിവര്‍ ഫ്രഞ്ച് കലാകാരന്മാരെ സ്വീകരിച്ചു. ഫോക്ലാന്റ് ചെയര്മാന് ഡോ.വിജ.രാജനാണ് ഫ്രഞ്ചുകാരെ പരിചയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: