ബെയ്ജിങ് : ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ജനുവരി ഒന്നു മുതലാണ് നിയന്ത്രണം നിലവില്‍ വരികയെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന്റെ ഭാഗമായാണ് ചൈനയുടെ നീക്കം.
ശുദ്ധീകരിച്ച പെട്രോളിയത്തിന്റെ കയറ്റുമതി പ്രതിവര്‍ഷം 20 ലക്ഷം ബാരലാക്കി കുറയ്ക്കാനും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ കയറ്റുമതി പൂര്‍ണമായും നിര്‍ത്തിവയ്ക്കാനുമാണ് ചൈനയുടെ തീരുമാനം. ഉത്തരകൊറിയയില്‍നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചൈന തീരുമാനിച്ചിട്ടുള്ളതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഉത്തരകൊറിയയുടെ പ്രധാന വ്യാപാരപങ്കാളിയാണ് ചൈന. ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ്സാണ് തുണിത്തരങ്ങളുടെ കയറ്റുമതി. തുടര്‍ച്ചയായുള്ള ആണവ മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയക്കു മേല്‍ ഐക്യരാഷ്ട്ര സംഘടന ഉപരോധം ശക്തിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: